ഇസ്ലാമാബാദ് : ജിഎസ്ടി ഇളവ് പിൻവലിച്ചതിനെ തുടർന്ന് പാകിസ്താനിൽ കർഷ സംഘടനകളുടെ പ്രക്ഷോഭം . ഇമ്രാൻ സർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പാകിസ്താനിലെ കര്‍ഷകര്‍. ഫെബ്രുവരി 14 ന് പഞ്ചാബ് പ്രവിശ്യയിലെ മുളട്ടാൻ സിറ്റിയിൽ ഇമ്രാൻ സർക്കാരിനെതിരെ പ്രകടനം നടത്താനാണ് തീരുമാനം
ഫെഡറൽ, പ്രവിശ്യാ ഗവൺമെന്റിന്റെ പ്രതിനിധികളുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് പാകിസ്താൻ കിസാൻ ഇത്തേഹാദ് (പികെഐ) പ്രസിഡന്റ് ഖാലിദ് മെഹ്മൂദ് ഖഖർ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റാലികള്‍ മുള്‍ട്ടാനില്‍ സംയോജിക്കും. ഇവിടെ നിന്ന് ലാഹോറിലേക്കും തലസ്ഥാനമായ ഇസ്ലാമാബാദിലേക്കും നീങ്ങും. ഫെബ്രുവരി അവസാനത്തോടെയാണ് മാര്‍ച്ച് തലസ്ഥാനത്ത് എത്തുക. മൃഗങ്ങൾ, കോഴി, മത്സ്യം, കർഷകരുടെ കുട്ടികളും എന്നിവരെയൊക്കെ കൂട്ടിയാകും പ്രതിഷേധം.
വളം, കീടനാശിനി എന്നിവയുടെ ദൗര്‍ലഭ്യം സാമ്പത്തിക മേഖലയിലെ പ്രതിസന്ധി എന്നിവ പാകിസ്താനിലെ കര്‍ഷകരെ വലയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ വിശപ്പകറ്റുന്ന കര്‍ഷകര്‍ പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരിടത്തും കാണാനില്ലെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു.
ചോളം ഹൈബ്രിഡ് ഇറക്കുമതി വിത്ത്, നെല്ല് ഹൈബ്രിഡ് വിത്ത്, പച്ചക്കറി വിത്ത്, കാലിത്തീറ്റ വിത്ത്, എല്ലാ നാടൻ വിത്തുകളും, മത്സ്യമാംസം, മൃഗങ്ങളുടെ തീറ്റ, സോയാബീൻ, അസംസ്കൃത പരുത്തി, ബെനോല തുടങ്ങിയ കാർഷിക ഉൽപന്നങ്ങളിൽ നിന്നുള്ള ജിഎസ്ടി ഇളവ് സർക്കാർ പിൻവലിച്ചിരുന്നു.
നേരത്തേ കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമഭേദഗതിക്കെതിരെ വ്യാജ കർഷകർ നടത്തിവരുന്ന സമരത്തിൽ കലാപം ഉണ്ടായപ്പോൾ ഏറ്റവും ആഘോഷമുണ്ടായത് പാകിസ്താനിലായിരുന്നു . പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യയിൽ നടക്കുന്ന തങ്ങളുടെ സമരത്തിൽ ഇടപെടണമെന്ന് കർഷകരിൽ ഒരാൾ ആവശ്യപ്പെടുന്ന വീഡിയോ വരെ പുറത്ത് വന്നിരുന്നു.
Comments