കൊച്ചി: ആലുവയിൽ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് മുഹമ്മദ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
മുഹമ്മദ് സുഹൈലിന്റെ മാതാപിതാക്കൾക്ക് നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രായം ഉൾപ്പടെ പരിഗണിച്ചായിരുന്നു അന്ന് മാതാപിതാക്കൾക്ക് ജാമ്യം അനുവദിച്ചത്. അന്ന് കോടതി സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
മരണം സംഭവിക്കുന്നതിന് എട്ട് മാസങ്ങൾക്ക് മുൻപാണ് മൊഫിയ പർവീണിന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് മൊഫിയയും സുഹൈലും തമ്മിൽ പ്രശ്‌നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്യുകയായിരുന്നു.നവംബർ 23നാണ് എടയപ്പുറം സ്വദേശി മൊഫിയ പർവീണിനെ (21) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പിൽ ആലുവ സിഐക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു. പരാതി നൽകാൻ എത്തിയപ്പോൾ സിഐ അപമാനിച്ചതായും അസഭ്യം പറഞ്ഞെന്നുമായിരുന്നു ആത്മഹത്യ കുറിപ്പിൽ ചൂണ്ടിക്കാട്ടിയത്
Comments