തൃശ്ശൂർ: ധനമന്ത്രി കേരളത്തിലെ ജനതയെ അപമാനിച്ചുവെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. കേരളസർക്കാരും ധനമന്ത്രിയും ഇപ്പോഴും പറയുന്നത് കെ റെയിലിന് കേന്ദ്രസർക്കാറിന്റെ അനുമതി ഉണ്ടെന്നാണ്. ഇത് ശുദ്ധമണ്ടത്തരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കെ റെയിലിന് തത്വത്തിൽ അനുമതി നൽകിയിട്ടില്ലെന്നും വിദേശ ഫണ്ടുമേടിക്കാൻ അവകാശമില്ലെന്നും കേന്ദ്രസർക്കാരിന്റെ രേഖാമൂലമുള്ള അറിയിപ്പ് വന്ന സാഹചര്യത്തിൽ നാട്ടുകാരുടെ പറമ്പിലിട്ട മഞ്ഞക്കല്ലിൽ ഇനി പശുവിനെ കെട്ടാമെന്ന് അദ്ദേഹം പരിഹസിച്ചു.
കെ.റെയിൽ പദ്ധതിക്കായി അതിർത്തി നിർണ്ണയിച്ച് പാകിയ മഞ്ഞക്കുറ്റി തിരിച്ച് പറിക്കേണ്ട സാഹചര്യത്തിൽ പോലും പ്രധാനപ്പെട്ട ഡിപിആർ രേഖകൾ മുഴുവനും സമർപ്പിക്കുന്നതിന് മുൻപ് തന്നെ ബജറ്റിൽ കെ. റെയിലിന് വിവിതം കിട്ടാത്തതിൽ കേന്ദ്ര സർക്കാരിനെ കുറ്റം പറയുന്ന ധനമന്ത്രിക്ക് രണ്ടല്ല നാല് ചങ്കുണ്ടെന്ന് പറയേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് സിൽവർലൈനല്ല സിപിഎമ്മിന്റെ ഡെഡ്‌ലൈനാണ്. 20,000 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് ഒരു സ്പീഡ് ട്രെയിനും കൊണ്ടുവരാൻ ബിജെപി കേരള ഘടകം സമ്മതിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഒത്ത് കളി ഇനി കേരളത്തിൽ നടപ്പില്ല. ആര് മൊഴിമാറ്റിയാലും എത്ര മഞ്ഞ കുറ്റി സ്ഥാപിച്ചാലും 20000 കുടുംബങ്ങളെ തെരുവിലിറക്കി കെ. റെയിൽ ഉണ്ടാക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി കേരള ഘടകം അചഞ്ചലമായി കേരളത്തിന് യോജിക്കാത്ത ഈ പദ്ധതിക്കെതിരെ രംഗത്തുണ്ടായിരിക്കും. ബിജെപി പ്രതിരോധത്തെ മറികടക്കാനുളള ത്രാണി കേരളത്തിൽ മാത്രമുള്ള സിപിഎമ്മിന് ഇല്ലന്ന യാഥാർത്ഥ്യം സിപിഎം തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments