ബംഗളൂരു : ഹിജാബിന്റെ പേരിൽ സംസ്ഥാനത്തെ ക്രമസമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. ചില രാജ്യവിരുദ്ധ ശക്തികളാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ വിവിധയിടങ്ങളിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
ഹിജാബ് ധരിക്കണമെന്ന് ആവശ്യവുമായി ആദ്യം രംഗത്ത് എത്തിയത് ഉഡുപ്പി കോളേജിലെ വിദ്യാർത്ഥിനികളാണ്. ഉടുപ്പിയിൽ ഒൻപത് പിയു കോളേജുകളാണ് ഉടുപ്പിയിൽ ഉള്ളത്. എന്നാൽ ആറ് വിദ്യാർത്ഥികൾക്ക് മാത്രം ക്ലാസിൽ വരുമ്പോൾ ഹിജാബ് ധരിക്കണം. ഇതിന് പിന്നിൽ ചില രാജ്യവിരുദ്ധ ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു.
കർണാടക വിദ്യാഭ്യാസ നിയമത്തിലെ റൂൾ നമ്പർ 11 അനുസരിച്ച് സ്‌കൂളുകളിൽ യൂണിഫോം ധരിക്കാതെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കരുത് എന്നാണ്. ഹിജാബ് വിവാദം ആദ്യം പൊക്കിക്കൊണ്ടുവന്നത് ചില രാഷ്‌ട്രീയ പാർട്ടികൾ ആണ്. തുടക്കത്തിലുണ്ടായ പ്രതിഷേധത്തിൽ രാഷ്‌ട്രീയ പാർട്ടികൾ നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായിച്ചിരുന്നു. പ്രദേശത്തെ എംഎൽഎയുടെ നേതൃത്വത്തിൽ പ്രശ്‌നം പരിഹരിച്ചതാണ്. എന്നാൽ ചില രാഷ്‌ട്രീയക്കാർ ഇടപെട്ടതോടെ സംഭവം വീണ്ടും ഗുരുതരമായി.
ഉടുപ്പിയിൽ ഒൻപത് പിയു കോളേജുകളാണ് ഉള്ളത്. ഇതിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട കോളേജിൽ മാത്രം നൂറുകണക്കിന് പേർ പഠിക്കുന്നു. ഇതിൽ ആറ് പെൺകുട്ടികൾക്ക് മാത്രമാണ് ഹിജാബ് ധരിക്കേണ്ടത്. എല്ലാവരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കം പാലിക്കേണ്ടവരാണെന്നും നാഗേഷ് വ്യക്തമാക്കി.
Comments