റാഞ്ചി : ഝാർഖണ്ഡിൽ ബിജെപി എംഎൽഎയെ അപായപ്പെടുത്താൻ ശ്രമിച്ച കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ. ഒൻപത് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും എകെ 47 ഉൾപ്പെടെയുള്ള മാരകായുധങ്ങളും പിടിച്ചെടുത്തു.
ബിജെപി എംഎൽഎ ഗുരുചരൺ നായകിനെയായിരുന്നു ഭീകരർ ചേർന്ന് അപായപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ മാസം നാലിനായിരുന്നു സംഭവം. ഫുട്ബോൾ മാച്ചിന്റെ ഉദ്ഘാടനത്തിനായി ജീൽരുവ ഗ്രാമത്തിലേക്ക് വാഹനത്തിൽ വരികയായിരുന്ന എംഎൽഎയെ തടഞ്ഞു നിർത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഭീകരരെ തടഞ്ഞു. തുടർന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കഴുത്ത് അറുത്ത് കൊലപ്പെടുത്തി ഭീകരർ കടന്നുകളയുകയായിരുന്നു. ഇവരുടെ എകെ 47 തോക്കുകളും ഭീകരർ കൈക്കലാക്കിയിരുന്നു.
സംഭവത്തിൽ ഇവർക്കായി ഊർജ്ജിത അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്. ഇതിനിടെ
പടിഞ്ഞാറൻ സിൻഗഭും ജില്ലയിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. ഭീകരർക്ക് സഹായം നൽകുന്ന ചിലരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജീൽരുവ മുൻ ഗ്രാമത്തലവൻ ഉൾപ്പെടെയുള്ളവരാണ് കസ്റ്റഡിയിൽ ആയത്. ഫുട്ബോൾ മാച്ചിന്റെ ഉദ്ഘാടനത്തിനായി നായകിനെ ക്ഷണിച്ചത് ഇയാളാണ്. ഇതിന് പുറമേ എംഎൽഎയുടെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഭീകരർക്ക് ചോർത്തി നൽകിയതും ഇയാളാണ്.
Comments