ലക്നൗ: സംസ്ഥാനത്തെ മുൻ ബിജെപി ഇതര സർക്കാറുകളെ രൂക്ഷമായി വിമർശിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ജലേസറിൽ നിർമ്മിച്ച മണി അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ മുഴങ്ങാൻ തുടങ്ങിയാൽ സംസ്ഥാനത്തിന്റെ വികസനത്തിന് അശുഭകരമായി നിന്നവർ സ്വയം അപ്രത്യക്ഷമാകുമെന്ന് യോഗി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കൊറോണ ജിന്നിനെ വിജയകരമായി കുപ്പിയിലാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജലേസറിലെ പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്രത്തിൽ മണി സ്ഥാപിക്കും. ക്ഷേത്രത്തിനുള്ളിൽ ജലേസറിലെ ണി മുഴക്കുമ്പോഴെല്ലാം അശുഭകരമായതെല്ലാം ഇല്ലാതാകുമെന്ന് വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി വലിയ പങ്ക് വഹിച്ച ജില്ലയ്ക്ക് 70 വർഷത്തിലേറെയായി ശരിയായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും മെഡിക്കൽ കോളേജുകളും ലഭിക്കാത്തതിരുന്നത് വിരോധാഭാസമാണ്. എന്നാൽ ഇപ്പോൾ ജില്ലയിൽ സ്വാതന്ത്ര്യസമര സേനാനി അവന്തിഭായ് ലോധിയുടെ പേരിൽ ഒരു മെഡിക്കൽ കോളേജ് വന്നിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയാൻ കഴിയുമെന്നുംയോഗി കൂട്ടിച്ചേർത്തു. 2017 ന് മുൻപ് ജില്ലയിൽ അധികാരം സ്പോൺസേർഡ് മാഫിയകളും ക്രിമിനലുകളും ആധിപത്യം സ്ഥാപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അത് കോൺഗ്രസോ എസ്പിയോ ബിഎസ്പിയോ ആകട്ടെ, അവർക്ക് പാവങ്ങളോടും കർഷകരോടും ഇടത്തരം ചെറുകിട സംരംഭങ്ങളോടും അനുകമ്പയില്ലായിരുന്നു. അവർക്കായി അവർ ഒന്നും ചെയ്തില്ല, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളിയില്ല, കക്കൂസുകളും വീടും നിർമ്മിച്ചില്ല. ദരിദ്രർക്ക് ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും നൽകിയിട്ടില്ല. അവരുടെ സഹതാപം മാഫിയകളോടും കുറ്റവാളികളോടും മാത്രമായിരുന്നു. 2017 ന് ശേഷം ഇത്തരം മാഫിയകളുടെയും കുറ്റവാളികളുടെയും മേൽ സർക്കാരിന്റെ ബുൾഡോസർ ഓടിക്കുകയും അവരുടെ സ്വത്ത് പിടിച്ചെടുക്കുകയും ചെയ്യുന്നത് നിങ്ങൾ കണ്ടില്ലേയെന്ന് യോഗി ചോദിച്ചു.
Comments