തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ഭാഷാ തൊഴിലാളികൾ പ്രതികളായിട്ടുള്ള കുറ്റകൃത്യങ്ങൾ വർധിച്ചിട്ടും നടപടി സ്വീകരിക്കാതെ പിണറായി സർക്കാർ.
കഴിഞ്ഞ ദിവസം തിരുവനന്തപുരം അമ്പലമുക്കിലെ ക്രൂരമായ കൊലപാതകത്തിന്റെ പിന്നിലും വിവിധ ഭാഷാ തൊഴിലാളിയാണ് പ്രതി സ്ഥാനത്ത്. അഞ്ച് വർഷത്തിനിടെ 3650 കേസുകളിലാണ് വിവിധ ഭാഷാ തൊഴിലാളികൾ പ്രതികളായത്.
2016 മുതൽ 2020 വരെയുള്ള ഈ കണക്കുകൾ മുഖ്യമന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയതാണ്. എന്നാൽ വിവിധ ഭാഷാ തൊഴിലാളികൾ പ്രതികളായ കേസുകളുടെ എണ്ണം നാൾക്കുനാൾ വർധിച്ചിട്ടും സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരം അമ്പലമുക്കിൽ വിനീത എന്ന യുവതിയെ കുത്തി കൊലപ്പെടുത്തിയ കേസിലും പ്രതി വിവിധ ഭാഷാ തൊഴിലാളിയാണ്. തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രൻ ഒരു സീരിയൽ കില്ലർ ആണെന്ന് പോലീസ് പറയുന്നു.
തമിഴ് നാട്ടിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉൾപടെ നിരവധി പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. കേരളത്തിൽ ജോലി തേടിയെത്തുന്ന വിവിധ ഭാഷാ തൊഴിലാളികളിൽ നല്ലൊരു ശതമാനവും സമാനമായ കുറ്റക്യത്യങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് എത്തുന്നത്. എന്നാൽ ഈ തൊഴിലാളികളെ സംബന്ധിച്ചുള്ള യാതൊരു വിവരവും സർക്കാരിന്റെ കൈവശം ഇല്ല. തൊഴിൽ വകുപ്പിനും പോലീസിനുമാണ് ഇത്തരം വിവരങ്ങൾ ശേഖരിക്കേണ്ടതിന്റെ ഉത്തരവാദിത്വം. എന്നാൽ പരസ്പരം പഴിചാരുന്ന പോലീസും തൊഴിൽ വകുപ്പും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Comments