ലക്നൗ : കർണാടകയിലെ ഹിജാബ് വിവാദത്തിന്റെ പേരിൽ ഉത്തർപ്രദേശിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള മതമൗലികവാദികളുടെ ശ്രമത്തിന് തിരിച്ചടി. ഹിജാബ് ധരിച്ച് ക്ലാസുകളിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കാൻ ശ്രമിച്ചവരെ പോലീസ് അടിച്ചോടിച്ചു. സാനി ബസാറിൽ ആയിരുന്നു സംഭവം.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രതിഷേധങ്ങൾക്ക് അനുമതി ആവശ്യമാണ്. എന്നാൽ അധികൃതരിൽ നിന്നും അനുമതി വാങ്ങാതെ പ്രതിഷേധക്കാർ സാനി ബസാറിൽ സംഘടിക്കുകയായിരുന്നു. സ്ത്രീകളുൾപ്പെടെയുള്ളവർ പ്രതിഷേധിക്കാൻ പ്രദേശത്ത് എത്തിയിരുന്നു. ഹിജാബ് ധരിച്ച ഇവരെ കണ്ട സംശയം തോന്നിയ ചിലർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പോലീസ് എത്തിയത്.
പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വിസമ്മതിച്ചു. പിന്നാലെ ഹിജാബ് ധരിച്ച സ്ത്രീകൾ പോലീസിനെ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് പോലീസ് പ്രതിഷേധിക്കാനെത്തിയവരെ അടിച്ചോടിച്ചത്.
സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെയും പ്രതിഷേധക്കാരെ പോലീസ് അടിച്ചോടിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
Comments