ന്യൂഡൽഹി: സീമാപുരിയിലെ ഒരു വീട്ടിൽ സംശയാസ്പദമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ സ്‌ഫോടന വസ്തുക്കളായിരുന്നുവെന്ന് ദേശീയ സുരക്ഷാ സേന വ്യക്തമാക്കി.ബാഗിൽ നിന്ന് ഐഇഡിയാണ് കണ്ടെടുത്തത്.
ഇതിൽ അമോണിയം നൈട്രേറ്റും ടൈമറും ഉപയോഗിച്ചതായി എൻഎസ്ജി കൂട്ടിച്ചേർത്തു. സീമാപുരിയിലുള്ള ഒരു വീടിന്റെ രണ്ടാം നിലയിൽ നിന്നാണ് 2.5 കിലോയോളം വരുന്ന സ്‌ഫോടക വസ്തു കണ്ടെടുത്തത്. ഉടൻ തന്നെ ബോബ് സ്‌ക്വാഡ് ബോംബ് നിർജ്ജീവമാക്കുകയായിരുന്നു. സുരക്ഷിതമായ സ്ഥലത്ത് എട്ടടിയോളം താഴ്ചയിലുള്ള കുഴിയിലേക്ക് വെച്ചാണ് ഐഇഡി നിർജ്ജീവമാക്കിയത്.
ഇന്ന് ഉച്ചയോടെ സീമാപൂരി പോലീസ് സ്‌റ്റേഷനിൽ ബോംബ് ആക്രമണം സംബന്ധിച്ച് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. വീടിനകത്ത് ബോംബ് കണ്ടെത്തിയതോടെ സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പ്രദേശം വളഞ്ഞ് പരിശോധന നടത്തിയിരുന്നു. സ്‌ഫോടക വസ്തു കണ്ടെടുത്തതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.
കഴിഞ്ഞമാസം സമാനമായ രീതിയിൽ ഡൽഹിയിലെ ത്രിലോകപുരി മെട്രോസ്‌റ്റേഷനിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബോംബുകൾ കണ്ടെത്തിയിരുന്നു
Comments