ശ്രീനഗർ: കശ്മീർ താഴ്‌വരയിലെ ആയിരക്കണക്കിന് കർഷകരെ പ്രതിരോധത്തിലാക്കി മുള്ളൻപന്നി ആക്രമണം. താഴ്‌വരയിലടക്കമുള്ള ബദാം, ആപ്പിൾ തോട്ടങ്ങളിൽ മുള്ളൻപന്നി ആക്രമണമുണ്ടായി. താഴ്‌വരയിലെ ജനങ്ങളുടെ ഉപജീവന മാർഗ്ഗമായ ആപ്പിൾ ബദാം മരങ്ങളെ ആക്രമിക്കുന്ന വലിയ മുള്ളൻ പന്നികൾ മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടുത്തുകാർ. വർഷങ്ങൾ നീണ്ട തങ്ങളുടെ അധ്വാനമെല്ലാം നശിച്ചുപോകുന്നുവെന്നാണ് കർഷകർ പറയുന്നത്.
മരങ്ങളെ ആക്രമിക്കാതിരിക്കാൻ കമ്പിവലയും ചണച്ചാക്കുകൾ കൊണ്ടുമൂടിയെങ്കിലും ആക്രമണത്തിൽ നിന്നും രക്ഷനേടാനാകുന്നില്ല. ഷോപ്പിയാൻ, പുൽവാമ, ബുദ്ഗാം ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത്. ആയിരക്കണക്കിന് ഫലവൃക്ഷങ്ങൾ മുള്ളൻപന്നിയുടെ ആക്രമണത്തിൽ നശിച്ചുവെന്നാണ് കർഷകർ പറയുന്നത്. താഴ്‌വരയിൽ മാത്രം 1.62 ലക്ഷം തോട്ടഭൂമിയിൽ ഏഴ് കോടിയിലധികം ആപ്പിൾ മരങ്ങളുണ്ട്.
നിലവിൽ ചണച്ചാക്കുൾ കൊണ്ട് മരത്തിന്റെ പുറം തൊലി മൂടാനുള്ള അടിസ്ഥാന നടപടികൾ മരത്തിന് സംരക്ഷണം നൽകുന്നുണ്ട്. എങ്കിലും മുള്ളൻപന്നികളുടെ ആക്രമണത്തിൽ നിന്നും മരങ്ങളെ രക്ഷിക്കാനുള്ള ഫലപ്രദമായ മാർഗ്ഗമിതല്ലെന്നാണ് കർഷകർ പറയുന്നതത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മുള്ളൻ പന്നികളുടെ ആക്രമണം ഉണ്ടാകുന്നതിനാൽ വിദഗ്ധരുമായി ചേർന്ന് പുതിയ മാർഗ്ഗം കണ്ടെത്താൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തോട്ടങ്ങളിൽ ഐറിസ് പൂക്കൾ വളർത്തുന്നത് മുള്ളൻപന്നികളെ അകറ്റുമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം.
Comments