ലക്‌നൗ : വിധിയെഴുതാൻ യുപിയിലെ വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്ത് ഇന്ന് നാലാംഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഫത്തേപൂർ, ബന്ദ, പിൽഭിത്, ഹർദോയ്, ഖേരി, ലക്‌നൗ, റായ്ബറേലി, സീതാപൂർ, ഉന്നാവോ എന്നീ ഒമ്പത് ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുമ്പോൾ 624 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
രാവിലെ 7 മുതൽ വോട്ടിംഗ് ആരംഭിച്ചുകഴിഞ്ഞു. 13,813 പോളിംഗ് സ്റ്റേഷനുകളിലും 24,580 പോളിംഗ് ബൂത്തുകളിലും വൈകുന്നേരം 6 വരെ മുൻകരുതൽ നടപടികളോടെ വോട്ടെടുപ്പ് നടക്കും. ബിജെപിക്ക് നിർണായകമായ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ തെരഞ്ഞെടുപ്പിൽ 59 സീറ്റുകളിൽ 51 എണ്ണത്തിലും ബിജെപിയാണ് മുന്നേറിയത്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ സംസ്ഥാന പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 60,000 ഉദ്യോഗസ്ഥരെയാണ് പോളിംഗ് നടക്കുന്ന ജില്ലകളിൽ വിന്യസിച്ചിരിക്കുന്നത്.
ഏഴ് ഘട്ടങ്ങളിലായാണ് യുപിയിൽ ഇത്തവണ തെരഞ്ഞെടുപ്പ്. ഇതിൽ മൂന്ന് ഘട്ടങ്ങൾ അവസാനിച്ചിരിക്കുകയാണ്. യോഗിക്ക് ശക്തമായ പിന്തുണയുള്ള സംസ്ഥാനത്ത് ബിജെപി ഇത്തവണയും അധികാരത്തിൽ ഏറാനുള്ള സാദ്ധ്യതയാണ് അഭിപ്രായ സർവ്വേകൾ വ്യക്തമാക്കുന്നത്.
Comments