ഹൈദരാബാദ് : പോപ്പുലർ ഫ്രണ്ടിനെയും, സിമിയെയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദിൽ വിഎച്ച്‌പിയുടെയും ബജ്‌റംഗ്ദളിന്റെയും പ്രതിഷേധ റാലി . ഹൈദരാബാദിലെ കോട്ടിയിലെ വിഎച്ച്പി ഓഫീസിൽ നിന്നാണ് റാലി ആരംഭിച്ചത്.
26 കാരനായ ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയെ ശിവമോഗയിൽ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വിഎച്ച്പിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തിയത് . ഇത്തരം സംഭവങ്ങൾ സംഘടനയ്‌ക്ക് പുതിയതല്ലെന്നും കുറച്ചുകാലമായി നടക്കുന്നുണ്ടെന്നും ബജ്‌റംഗ്ദൾ ഹൈദരാബാദ് കോ-കൺവീനർ മഹേഷ് യാദവ് പറഞ്ഞു.
ഞങ്ങൾ മിണ്ടാതിരിക്കില്ല എന്ന മുന്നറിയിപ്പാണ് ജിഹാദികൾക്ക് നൽകുന്നത് . കുറ്റവാളികളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. അവരെ തൂക്കിലേറ്റും വരെ സമരം അവസാനിപ്പിക്കില്ല. രാജ്യത്തിന് വേണ്ടി അതിർത്തിയിൽ സൈന്യം പോരാടുന്ന രീതിയിൽ, രാജ്യത്തിനകത്ത് നമ്മുടെ രാജ്യത്തിനും മതത്തിനും വേണ്ടി ഞങ്ങൾ പോരാടുകയാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്ന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള പലരും കർണാടകയിൽ എത്തിയിട്ടുണ്ടെന്നും പോപ്പുലർ ഫ്രണ്ടിനെയും, സിമിയെയും നിരോധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായും വിഎച്ച്പി ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി യാദിറെഡ്ഡി പറഞ്ഞു.
രണ്ട് മാസത്തിനിടെ 20 ലധികം പ്രവർത്തകരാണ് കൊല്ലപ്പെട്ടത് . ഒരു പുരോഹിതൻ കൊല്ലപ്പെട്ടു, ഒരു വനിതാ പ്രവർത്തകയും കൊല്ലപ്പെട്ടു. പോപ്പുലർ ഫ്രണ്ടിനെയും, സിമിയെയും നിരോധിക്കേണ്ടത് അനിവാര്യമാണ് . കേരളത്തിൽ നിന്ന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള പലരും കർണാടകയിൽ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹർഷയുടെ കൊലപാതകത്തെ സംഭവത്തെ തുടർന്ന് നഗരത്തിൽ സുരക്ഷ ശക്തമാക്കി.ഹർഷ വധക്കേസുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു . 12 പേരെ പോലീസ് ചോദ്യം ചെയ്യുകയാണെന്ന് ശിവമോഗ പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് പറഞ്ഞു.
Comments