ന്യൂഡൽഹി : ഹരിത ഊർജ്ജത്തിന്റെ ഉദ്പാദനത്തിൽ ഇന്ത്യ ആഗോള തലത്തിലേക്ക് മാറുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി . ശുദ്ധവും ഹരിതവുമായ ഊർജത്തിന്റെ സമയമാണിത്. പുതിയ തലമുറയിലെ സംരംഭകർ അടുത്ത 20 വർഷത്തിനുള്ളിൽ ഇന്ത്യയെ വളരെയധികം സഹായിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും പുതിയ സംരംഭങ്ങളെ നല്ല രീതിയിൽ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. . പൂനെ ഇന്റർനാഷണൽ സെന്ററിന്റെ ഏഷ്യാ ഇക്കണോമിക് ഡയലോഗ്-2022 എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.
ഹരിത ഊർജത്തിലേക്കുള്ള പരിവർത്തനത്തിന് ഇന്ത്യ അടുത്ത ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ നേതൃത്വം നൽകും . സൗരോർജ്ജത്തിലും ഹൈഡ്രജൻ ഊർജത്തിലും ആഗോള കേന്ദ്രമായി ഇന്ത്യ മാറുമെന്നും അംബാനി പറഞ്ഞു. നിലവിൽ, ഇൻഫർമേഷൻ ആൻഡ് ടെക്നോളജി (ഐടി) മേഖലയിൽ ഇന്ത്യയാണ് മുന്നിൽ. കഴിഞ്ഞ 20 വർഷമായി ഏഷ്യ മോശം സമയമാണ് കണ്ടത്. ഇപ്പോൾ അതിന്റെ സമയം വന്നിരിക്കുന്നു, ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേതായിരിക്കും.
ജിഡിപിയിൽ ഇന്ത്യ ഉടൻ ജപ്പാനെ മറികടക്കുമെന്നും അംബാനി പറഞ്ഞു . അടുത്ത 20 വർഷത്തിനുള്ളിൽ 20 മുതൽ 30 വരെ ഇന്ത്യൻ ഊർജ കമ്പനികൾക്ക് റിലയൻസിനെപ്പോലെ മുന്നോട്ട് വരാൻ കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂ ആൻഡ് ക്ലീൻ എനർജിയുടെ വലിയ പിന്തുണക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.
2030 ഓടെ ഇന്ത്യ ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും ജിഡിപിയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുമായി മാറും. അതായത് ചൈനയും അമേരിക്കയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്തായിരിക്കും ഇന്ത്യ . ആഗോള സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രം ഏഷ്യയിലേക്ക് മാറുമെന്നും അംബാനി വ്യക്തമാക്കി.
Comments