പാരിസ്: യുക്രെയ്നെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.യുദ്ധത്തിൽ യുക്രെയ്ന് പൂർണ സഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാൻസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് യുക്രെയ്നുമായുള്ള പിന്തുണ ശക്തിപ്പെടുത്താൻ ഫ്രാൻസ് തീരുമാനമെടുത്തത്.
യുക്രെയ്നും റഷ്യയും തമ്മിൽ കലഹം ആരംഭിച്ചത് മുതൽ ഏത് ചേരിയിൽ നിൽക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ലോകരാഷ്ട്രങ്ങൾ.വാശിയോടെ യുക്രെയ്നുമേൽ ആക്രമണം നടത്തുന്ന റഷ്യയോടൊപ്പമോ അതോ റഷ്യൻ ആക്രമണം തങ്ങളാലാവും വിധം പ്രതിരോധിച്ച് സമാധാനം സ്വപ്നം കാണുന്ന യുക്രെയ്നൊപ്പം നിൽക്കണമോ എന്ന കാര്യത്തിൽ പലരാജ്യങ്ങളും തീരുമാനമെടുത്തിട്ടില്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കാര്യങ്ങൾ രമ്യമായി ചർച്ചചെയ്ത് പരിഹരിക്കണമെന്നുള്ള നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ചൈന പോലുള്ള രാജ്യങ്ങൾ റഷ്യയുടെ ആക്രമണങ്ങളെ ന്യായീകരിച്ചും രംഗത്തെത്തി. യുക്രെയ്നുമേലുള്ള റഷ്യയുടെ സൈനിക ആക്രമണങ്ങളെ അധിനിവേശം എന്ന് വിശേഷിപ്പിക്കാനാവില്ലെന്നാണ് ചൈനയുടെ നിലപാട്.യുഎസും വടക്കൻ യൂറോപ്പും യുദ്ധം സംബന്ധിച്ച് സ്വീകരിക്കുന്ന നിലപാടിനെ അനുകൂലിക്കാനാവില്ലെന്നും ഈ പ്രതിസന്ധിക്ക് അവർക്ക് പങ്ക് ഉണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് ആരോപിച്ചിരുന്നു.
വരും ദിവസങ്ങളിൽ ഏതെല്ലാം രാജ്യങ്ങൾ ചേരി തിരിഞ്ഞ് റഷ്യയ്ക്കും യുക്രെയ്നുമൊപ്പം നിൽക്കുമെന്ന് അറിയാമെന്നാണ് വിലയിരുത്തൽ. മൂന്നാം ലോകമഹായുദ്
ധത്തിനുള്ള കോപ്പ് കൂട്ടലാണ് യുക്രെയ്ൻ-റഷ്യ യുദ്ധമെന്നുള്ള ആശങ്ക പങ്ക് വെയ്ക്കുന്നവരും കുറവല്ല.
Comments