കീവ്: യുക്രെയ്‌നിൽ യുദ്ധാന്തരീക്ഷം സംജാതമായതോടെ ലക്ഷക്കണക്കിനാളുകളാണ് അഭയാർത്ഥികളായത്. പലായനം ചെയ്തും സുരക്ഷിതമെന്ന് കരുതുന്ന മറ്റ് മേഖലകളിലേക്ക് രക്ഷപ്പെട്ടും അഭയം തേടുകയാണ് നിരവധി പേർ. ഈ സാഹചര്യത്തിൽ അഭയാർത്ഥികൾക്ക് സേവനം നൽകാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുകയാണ് യുക്രെയ്‌നിലെ ക്ഷേത്രങ്ങൾ. ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കൺസീഷ്യസ്‌നെസിന്റെ (ഇസ്‌കോൺ) കീഴിൽ വരുന്ന യുക്രെയ്‌നിലെ 54 ക്ഷേത്രങ്ങൾ അവരുടെ ക്ഷേത്ര വാതിലുകൾ അഭയാർത്ഥികൾക്കായി തുറന്നു.
ISKCON has over 54 temples in Ukraine & our devotees & temples r committed to serve those in distress. Our doors r open for service. Hare Krishna!
To find nearest temples near you, please visit.https://t.co/iFnZQaPoqG pic.twitter.com/zlUGF84X9f
— Radharamn Das राधारमण दास (@RadharamnDas) February 26, 2022
ഇസ്‌കോൺ വൈസ് പ്രസിഡന്റ് രാധാരമൺ ദാസാണ് ഇക്കാര്യം അറിയിച്ചത്. ഇവിടെയുള്ള വിശ്വാസികളും ക്ഷേത്രങ്ങളും യുദ്ധത്തിൽ നിരാലംബരായവരെ സഹായിക്കാൻ പ്രതിജ്ഞാബദ്ധരാണ്. അവർക്കായി ഞങ്ങളുടെ ക്ഷേത്ര വാതിലുകൾ തുറന്നിരിക്കുന്നുവെന്ന് രാധാരമൺ ദാസ് ട്വിറ്ററിൽ പറഞ്ഞു. യുക്രെയ്നിൽ 54ലധികം ക്ഷേത്രങ്ങൾ ഇസ്‌കോണിനുണ്ട്. ഭക്തരും ക്ഷേത്രങ്ങളും തങ്ങളാൽ കഴിയുന്ന വിധം സേവിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു. എല്ലാ ഭക്തരും 54 ക്ഷേത്രങ്ങളും ഇവിടെ സുരക്ഷിതരാണെന്നും ഈ പ്രതിസന്ധി ഘട്ടത്തിലും ഇസ്‌കോൺ ഭക്തർ സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരെ സേവിക്കുന്ന തിരക്കിലാണെന്നും രാധാരമൺ കൂട്ടിച്ചേർത്തു.
Heartwarming gesture. The @iskcon members have begun a massive food relief effort in Hungary at the request of the Indian Embassy to provide fresh food and water for the students coming home. ISKCON will be expanding this for the Ukrainian refugees coming in very soon. 🙏 pic.twitter.com/cEkM2n4VL4
— Aditya Raj Kaul (@AdityaRajKaul) February 27, 2022
പണ്ട്, ചെച്‌നിയ യുദ്ധസമയത്തും ഇസ്‌കോൺ ഇത്തരത്തിൽ അഭയാർത്ഥികളെ സേവിച്ചിട്ടുണ്ട്. ആരോരുമില്ലാത്തവരെ, ഒറ്റപ്പെട്ടുപോയവരെ കണ്ടെത്തി പരിചരിച്ചിട്ടുണ്ട്. പലപ്പോഴും ജീവൻ പണയപ്പെടുത്തിയാണ് ഭക്തർ ആളുകളുടെ പക്കലിലേക്ക് എത്തിയിരുന്നത്. അന്ന് ചെച്‌നിയ യുദ്ധത്തിൽ നിരവധി പേർ മരിച്ചുവെന്നും രാധാരമൺ ദാസ് ഓർത്തെടുത്തു. യുക്രെയ്‌നൊപ്പം ഹംഗറിയിലെ ഇസ്‌കോണും അഭയാർത്ഥികളെ പരിചരിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇസ്‌കോണിന്റെ സഹായത്തോടെ് ഹംഗറിയിലെ ഇന്ത്യൻ എംബസി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി ആഹാര സാധനങ്ങൾ എത്തിച്ചതായും രാധാരമൺ ദാസ് അറിയിച്ചു.
Comments