കീവ് : റഷ്യയിലെ ചെചെൻ സേനയ്‌ക്കെതിരെ പ്രയോഗിക്കാൻ പന്നിക്കൊഴുപ്പ് ചേർത്ത വെടിയുണ്ടകൾ തയ്യാറാക്കി യുക്രെയ്ൻ. യുക്രെയ്‌നിലെ നാഷണൽ ഗാർഡ് തന്നെയാണ് അതിന്റെ ദൃശ്യങ്ങൾ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത് .
ഞായറാഴ്ച പുറത്തിറക്കിയ വീഡിയോയിൽ ഒരു യുക്രെയ്ൻ പട്ടാളക്കാരൻ വെടിയുണ്ടകൾ പന്നിയിറച്ചി കൊഴുപ്പിൽ മുക്കി മാറ്റി വയ്‌ക്കുന്നത് കാണാം . തീവ്ര വലതുപക്ഷ ദേശീയവാദിയായ അസോവ് ബറ്റാലിയനിൽ നിന്നുള്ളയാളാണ് വെടിയുണ്ടകൾ പന്നിയിറച്ചി കൊഴുപ്പിൽ മുക്കുന്ന സൈനികൻ . ‘ മുസ്ലീം സുഹൃത്തുക്കളേ, നിങ്ങളെ നമ്മുടെ രാജ്യത്ത് നിന്ന് സ്വർഗത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. ” എന്ന് പറഞ്ഞാണ് വെടിയുണ്ടകൾ പന്നിക്കൊഴുപ്പിൽ മുക്കുന്നത് .
ഇസ്ലാമിൽ പന്നിയിറച്ചി അശുദ്ധമായി കണക്കാക്കപ്പെടുന്നു, അതിനാൽ ഈ വെടിയുണ്ടകളിൽ കൊല്ലപ്പെടുന്ന മുസ്ലീങ്ങൾക്ക് സ്വർഗത്തിൽ പോകാൻ കഴിയില്ലെന്നാണ് വിശ്വാസം .
ഞായറാഴ്ച വൈകുന്നേരം 06:50 നാണ് ഈ ട്വീറ്റ് ചെയ്തത്. റഷ്യയും യുക്രെയ്‌നും തമ്മിൽ നടക്കുന്ന യുദ്ധത്തിനിടയിൽ, ചെചെൻ പോരാളികളെയും റഷ്യ വിന്യസിച്ചതായി നിരവധി വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജോർജിയയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു റഷ്യൻ റിപ്പബ്ലിക്കാണ് ചെച്നിയ. അവിടെ വിന്യസിച്ചിരിക്കുന്ന സൈനിക സേനയാണ് ചെചെൻ ആർമി. ചെച്നിയ ഒരു സ്വതന്ത്ര റിപ്പബ്ലിക്കല്ല, റഷ്യൻ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമാണ്. അവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണ്.
ചെചെൻ റിപ്പബ്ലിക്കിന്റെ തലവനാണ് റംസാൻ കാദിറോവ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പാദസേവകൻ എന്നാണ് കദിറോവ് സ്വയം വിശേഷിപ്പിക്കുന്നത്, റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘർഷത്തിലേക്ക് തന്റെ പോരാളികളെ കദിറോവ് അയച്ചതായും പറയപ്പെടുന്നു.
ചെചെൻ സൈന്യം ലോകത്തിലെ ഏറ്റവും അക്രമാസക്തവും ക്രൂരവുമായ സൈനികരായി കണക്കാക്കപ്പെടുന്നു, അവരിൽ പലരും ഐഎസിലെ അംഗങ്ങളാണെന്നും നിരവധി റിപ്പോർട്ടുകളുണ്ടായിരുന്നു.
ട്വിറ്റർ യുക്രെയ്ൻ വീഡിയോയെ നിയമങ്ങൾ ലംഘിക്കുന്ന “വിദ്വേഷകരമായ ഉള്ളടക്കം” എന്ന് വിശേഷിപ്പിച്ചെങ്കിലും വീഡിയോ ട്വിറ്ററിൽ നിന്ന് നീക്കം ചെയ്തിട്ടില്ല .
Comments