പാശ്ചാത്യ രാജ്യങ്ങളെ ‘നുണകളുടെ സാമ്രാജ്യം’ എന്ന് വിശേഷിപ്പിച്ച് വീണ്ടും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. കടുത്ത പ്രതിരോധത്തിന്റെയും ശക്തമായ ഉപരോധങ്ങളുടെയും പശ്ചാത്തലത്തിൽ, പുടിൻ തിങ്കളാഴ്ച മുതിർന്ന നേതാക്കളുമായി സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഒരു കൂടിക്കാഴ്ച നടത്തി. മോസ്‌കോയിൽ നടന്ന യോഗത്തിലാണ് പാശ്ചാത്യ രാജ്യങ്ങളെ ‘നുണകളുടെ സാമ്രാജ്യം’ എന്ന് പുടിൻ വിളിച്ചത്. ഇത് രണ്ടാം തവണയാണ് പുടിൻ ഈ പദം ഉപയോഗിക്കുന്നത്. ഫെബ്രുവരി 24ന് യുക്രെയ്‌നിലെ സൈനിക നടപടിയെക്കുറിച്ചുള്ള വീഡിയോ പ്രസ്താവനയ്‌ക്കിടെ ഇങ്ങനെ വിശേഷിപ്പിച്ചിരുന്നു.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളിൽ റഷ്യയുടെ ഹാർഡ് കറൻസി ശേഖരം മരവിപ്പിക്കുന്നതാണ്, ഇത് റഷ്യയുടെ സാമ്പത്തിക സ്വാതന്ത്ര്യം വർദ്ധിപ്പിക്കുന്നതിനായി പുടിൻ സമീപ വർഷങ്ങളിൽ ഉണ്ടാക്കിയെടുത്തതാണ്. അഭൂതപൂർവമായ നീക്കം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിലയിരുത്തുന്നു.
കടുത്ത ഉപരോധങ്ങൾ റഷ്യയുടെ ആണവ വിന്യാസവും ഉയർത്താനുള്ള തന്റെ തീരുമാനവും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്ന് പുടിൻ പറഞ്ഞു. നാറ്റോയുടെ ‘ആക്രമണാത്മക പ്രസ്താവനകൾ’ തന്റെ നീക്കത്തിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യം റഷ്യയ്‌ക്ക് അസ്തിത്വ ഭീഷണിയാണെന്നും പുടിൻ പരാമർശിച്ചു.
മോസ്‌കോയുടെ ശീതയുദ്ധകാലത്തെ സ്വാധീനം പുനരുജ്ജീവിപ്പിച്ച് യുക്രെയ്നിലെ ഗവൺമെന്റിനെ അട്ടിമറിക്കാനും പകരം തന്റേതായ ഒരു ഭരണം സ്ഥാപിക്കാനും പുടിൻ ആഗ്രഹിക്കുന്നുവെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. യുക്രെയ്നിലെ അധിനിവേശം ആണവയുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന ഭയവും പാശ്ചാത്യ രാജ്യങ്ങൾക്കുണ്ട്.
Comments