ന്യൂഡൽഹി: സുസ്ഥിര വികസനത്തിനും ഊർജ്ജോപഭോഗത്തിനും ആണ വോർജ്ജം അത്യന്താപേക്ഷിതമാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല. ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് വിയന്നയിൽ നടന്ന സെമിനാ റിലാണ് ആണവോർജ്ജത്തിന്റെ സാദ്ധ്യതകളെ ശൃംഗ്ല എടുത്തുപറഞ്ഞത്. സുസ്ഥിര ഭാവിക്കായി ആണവ ശാസ്തവും സാങ്കേതിക വിദ്യയും എന്ന വിഷയത്തിൽ വിയന്ന ഇന്ത്യൻ എംബസി നടത്തിയ ക്വിസ് മത്സരത്തോട നുബന്ധിച്ചാണ് ശൃംഗ്ല ആഗോളതലത്തിലെ മാറുന്ന ആവശ്യങ്ങൾ വിശദീകരിച്ചത്.
ആഗോളതലത്തിൽ ഇന്ത്യയുടെ വിഖ്യാതനായ ശാസ്ത്രജ്ഞൻ സർ സി.വി.രാമന്റെ സ്മരണാർത്ഥമാണ് ലോകശാസ്ത്രദിനം ആചരിക്കുന്നത്. രാമൻ ഇഫക്ട് എന്ന പേരിൽ പ്രസിദ്ധമായ കണ്ടുപിടുത്തങ്ങളാണ് അദ്ദേഹത്തിനെ നൊബേൽ പുരസ്കാരത്തിന് അർഹനാക്കിയത്.
ഫോസിലിൽ നിന്നുള്ള ഊർജ്ജങ്ങൾ അതിവേഗം നശിച്ചുകൊണ്ടിരിക്കുന്ന ലോകത്തിൽ ആണവോർജ്ജത്തിന്റെ സാദ്ധ്യത വിപുലമാണ്. സൈനിക ആവശ്യങ്ങൾക്കൊഴിച്ച് ലോകത്തിലെ എല്ലാ ഊർജ്ജപ്രതിസന്ധിയും പരിഹരിക്കാനാണ് ആണവോർജ്ജത്തിനാകും. നിയന്ത്രിച്ചുപയോഗിക്കാവുന്ന അവയുടെ നൂതനമായ പരീക്ഷണങ്ങളാണ് നമുക്കാവശ്യം. അനിയന്ത്രിതമായ കാലാവസ്ഥാ വ്യതിയാനം പ്രതീക്ഷിക്കുന്ന ഈ നൂറ്റാണ്ടിൽ ആണവോർ ജ്ജത്തിന്റെ പ്രസക്തി ഏറെ വലുതാണെന്നും ശൃംഗ്ല ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ആണവോർജ്ജപദ്ധതികളെല്ലാം വികസനത്തിനേയും ശാസ്ത്രത്തേയും കാർഷിക മേഖലയേയും മുൻനിർത്തിയാണെന്നതിൽ അഭിമാനിക്കുന്നുവെന്നും ശൃംഗ്ല പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച ആണവോർജ്ജവും അതുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളിലും ഇന്ത്യ ഏറെ മുന്നോട്ട് പോയതായും ആഗോള തലത്തിൽ ലോകരാഷ്ട്രങ്ങളുമായും ചെറുരാജ്യങ്ങളുമായും ഇന്ത്യ ഈ മേഖലയിൽ സഹകരണം വർദ്ധിപ്പിച്ചിട്ടു ണ്ടെന്നും ശൃംഗ്ല പറഞ്ഞു.
Comments