മോസ്‌കോ: റഷ്യക്കെതിരെ ഉപരോധം തീർത്ത് പ്രമുഖ വാഹനനിർമ്മാതാക്കളായ ഫോർഡും. റഷ്യയിലെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തി വെയ്‌ക്കുന്നതായി കമ്പനി അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് റഷ്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വെയ്‌ക്കുകയാണെന്ന് കമ്പനി അറിയിച്ചു.
യുക്രെയ്‌നിലെ സ്ഥിതിഗതികളെ കുറിച്ച് ആശങ്കാകുലരാണെന്ന് കമ്പനി പ്രസ്താവന ഇറക്കിയതിന് തൊട്ടു പിന്നാലെയാണ് നടപടി. അതേസമയം റഷ്യയിലെ പ്ലാന്റുകളിലെ പ്രവർത്തനം അവസാനിപ്പിച്ചിട്ടില്ല. സെന്റ് പീറ്റേഴ്സ്ബർഗ്, എലബുഗ, നബെറെഷ്നി ചെൽനി, തുടങ്ങി റഷ്യയിലെ മൂന്ന് പ്രധാന നഗരങ്ങളിൽ കമ്പനിയ്‌ക്ക് കളുണ്ട്.
ആഗോള സമൂഹത്തിന്റെ ഭാഗമായി, യുക്രെയ്‌നിലെ അധിനിവേശത്തെക്കുറിച്ചും സമാധാനത്തിനും സ്ഥിരതയ്‌ക്കും എതിരായ ഭീഷണികളെക്കുറിച്ചും ഫോർഡിന് അഗാധമായ ഉത്കണ്ഠയുണ്ട്. റഷ്യയിലെ ഞങ്ങളുടെ പ്രവർത്തനങ്ങൾ വീണ്ടും വിലയിരുത്താൻ സാഹചര്യം ഞങ്ങളെ നിർബന്ധിതരാക്കിയെന്ന് ഫോർഡ് വ്യക്തമാക്കി.
അധിനിവേശ സമയത്ത് കുടിയിറക്കപ്പെട്ട യുക്രെയ്ൻ ജനതയ്‌ക്ക് വേണ്ടി ഗ്ലോബൽ ഗിവിങ് യുക്രെയ്ൻ ദുരിതാശ്വാസ ഫണ്ടിലേക്ക് 100,000 ഡോളർ സംഭാവന നൽകുന്നതായി കമ്പനി അറിയിച്ചു.
അമേരിക്കൻ വാഹന നിർമ്മാതാക്കളുടെയും റഷ്യൻ കമ്പനിയായ സോളേഴ്‌സിന്റെയും സംയുക്ത സംരംഭമായ ഫോർഡ് സോളേഴ്‌സിൽ ഫോർഡിന് 50% ഓഹരിയുണ്ട്.
Comments