കൊച്ചി: അച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പത്ത് വയസുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി. പെൺകുട്ടിയ്ക്ക് വേണ്ടി അമ്മയാണ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ പെൺകുട്ടിയുടെ ജീവന് ഭീഷണിയാകുമെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ഹൈക്കോടതി അനുമതി നൽകിയത്.
ഗർഭം ധരിച്ച് 24 ആഴ്ചയ്ക്കുള്ളിൽ ഗർഭിണികൾക്ക് കുഞ്ഞിന് ജന്മം നൽകാൻ താൽപര്യമില്ലെങ്കിൽ അബോർഷൻ നടത്താം എന്ന നിയമം നിലവിലുണ്ട്. എന്നാൽ പീഡനത്തിനരയായ പെൺകുട്ടി ഇപ്പോൾ 31 ആഴ്ച ഗർഭിണി ആണെന്നാണ് മെഡിക്കൽ റിപ്പോർട്ട്. അതിനാൽ, ഈ നിയമം ബാധകമാവില്ല, ഈ സാഹചര്യത്തിലാണ് പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.
ആരോഗ്യവിദഗ്ധരുടെ അഭിപ്രായ പ്രകാരം പെൺകുട്ടി ഈ പ്രായത്തിൽ കുഞ്ഞിന് ജന്മം നൽകുന്നത് പെൺകുട്ടിയുടെ മാനസിക ആരോഗ്യത്തെയും, ശാരീരിക ആരോഗ്യത്തെയും ബാധിക്കും. ഇതും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. പെൺകുട്ടിയുടെ ഭാവി സംരക്ഷിക്കാൻ ഇത് അത്യാവശ്യമാണ് എന്നാണ് ഹർജിയിൽ പറയുന്നത്.
Comments