ന്യൂഡൽഹി : പ്രവർത്തകരുടെ കഠിനാധ്വാനം വോട്ട് ആക്കിമാറ്റാൻ കഴിഞ്ഞില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെയായിരുന്നു പ്രിയങ്കാ വാദ്രയുടെ പ്രതികരണം. യുപിയിൽ യുദ്ധത്തിന് സജ്ജമായ പ്രതിപക്ഷത്തെപ്പോലെ കോൺഗ്രസ് പോരാടുമെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
ജനാധിപത്യവ്യവസ്ഥയുടെ ആധാരം ജനങ്ങളുടെ വോട്ടാണ്. തങ്ങളുടെ നേതാക്കൾ കഠിനമായി പ്രയത്‌നിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങൾക്കെതിരെ പോരാടി. എന്നാൽ ഈ കഠിനാധ്വാനം വോട്ടുകളാക്കി മാറ്റാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശിന്റെയും ജനങ്ങളുടെയും നന്മയ്‌ക്കായി തുടർന്നും മുന്നോട്ട് പോകും. യുദ്ധത്തിന് സജ്ജമായ പ്രതിപക്ഷ പാർട്ടിയെ പോലെ, പൂർണ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
Comments