തിരുവനന്തപുരം: അങ്കണവാടിയിലെ കുരുന്നുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വെച്ചുകൊണ്ട് ഭക്ഷണമെനുവിൽ മാറ്റം. ഇന്ന് നടന്ന സംസ്ഥാന ബജറ്റിൽ മന്ത്രി കെ.എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. അങ്കണവാടികളിൽ ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും ഉൾപ്പെടുത്തും എന്ന് മന്ത്രി അറിയിച്ചു.
കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന പദ്ധതിയുടെയും ഭാഗമായാണ് ഈ തീരുമാനം. പദ്ധതിയ്‌ക്കായി 61.5 കോടി രൂപയും നീക്കിവെച്ചതായി മന്ത്രി വ്യക്തമാക്കി.
അതേസമയം, കൊറോണ മൂലം മാതാപിതാക്കളിൽ ഒരാളെയോ, ഇരുവരേയോ നഷ്ടപ്പെടുന്ന കുട്ടിക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും. ഓരോ കുട്ടിയ്‌ക്കും 18 വയസ് തികയും വരെ പ്രതിമാസം 2000 രൂപ അനുവദിക്കുംം. ഇടുക്കി ജില്ലയിൽ ചിൽഡ്രൻസ് ഹോമും ആരംഭിക്കും.
Comments