ചണ്ഡീഗഡ് : പഞ്ചാബിൽ ജനങ്ങളെ സംരക്ഷിക്കാൻ പോലീസ് ഇല്ലെന്ന് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മൻ. എല്ലാ രാഷ്‌ട്രീയക്കാരുടെയും വീടിന് മുന്നിൽ മാത്രമാണ് പോലീസുകാർ ഉണ്ടായിരുന്നത്. സ്‌റ്റേഷനുകളെല്ലാം കാലിയായിരുന്നു. തങ്ങൾക്ക് രാഷ്‌ട്രീയ നേതാക്കളുടെ ജീവനേക്കാൾ ജനങ്ങളുടെ ജീവനാണ് വലുത് എന്നും ഭഗവന്ത് മൻ പറഞ്ഞു.
മുഖ്യമന്ത്രിയായി അധികാരം ഏൽക്കുന്നതിന് മുൻപ് പഞ്ചാബിൽ ഇന്ന് ആം ആദ്മിയുടെ റോഡ് ഷോ നടക്കും. അതിന് മുന്നോടിയായി അരവിന്ദ് കെജ്രിവാളും പാർട്ടി നേതാവ് മനീഷ് സിസോഡിയയും പഞ്ചാബിലെത്തി.
ജാലിയൻ വാലാ ബാഗ് സ്മാരകത്തിൽ എത്തി കെജ്രിവാളും ഭഗവന്ത് മന്നും പുഷ്പാർച്ചന നടത്തി. തുടർന്ന് സുവർണ ക്ഷേത്രത്തിൽ എത്തിയ നേതാക്കൾ പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ് മടങ്ങിയത്. അമൃത്സറിലെ ദുർഗീന ക്ഷേത്രത്തിലും ഇവർ എത്തി ദർശനം നടത്തി. വാത്മീകി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് നേതാക്കൾ മടങ്ങിയത്.
കോൺഗ്രസിനെ തൂത്തെറിഞ്ഞാണ് പഞ്ചാബിൽ ആം ആദ്മി വൻ വിജയം നേടിയത്. മാർച്ച് 16 നാണ് ഭഗവന്ത് സിംഗിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. അതിന് മുന്നോടിയായി അമൃത്സറിൽ ഇന്ന് റോഡ് ഷോ നടക്കും.
Comments