പാലക്കാട് : യുവമോർച്ച നേതാവ് അരുണിന്റെ കൊലപാതകത്തിൽ രാഷ്‌ട്രീയമില്ലെന്ന് പോലീസ് പറയിപ്പിച്ചതെന്ന് കുടുംബം. കോടതിയിൽ പോകുമ്പോൾ കേസിന് നല്ലത് ഉത്സവത്തിനിടെ ഉണ്ടായ വഴക്ക് എന്നതാണെന്ന് പോലീസ് പറഞ്ഞു. ഇപ്പോഴും പ്രതികളുടെ ഭാഗത്തുനിന്നും തങ്ങൾക്ക് ഭീഷണിയുണ്ടെന്നും അരുണിന്റ സഹോദരൻ രമേഷ് പറഞ്ഞു.
അരുണിന്റ കൊലപാതകത്തിൽ രാഷ്‌ട്രീയമില്ലെന്ന് വരുത്തിത്തീർക്കാൻ സിപിഎം ശ്രമിക്കുമ്പോഴാണ് രാഷ്‌ട്രീയ വിരോധം മൂലം തന്നെയാണ് കൊലപ്പെടുത്തിയതെന്ന് കുടുംബം വ്യക്തമാക്കുന്നത്. ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു എന്നതാണ് കൊലപാതകത്തിന് കാരണം. ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ ആക്രമണം മാത്രമാണ്, രാഷ്‌ട്രീയമില്ല എന്ന് പോലീസ് തങ്ങളോട് പറയിപ്പിച്ചതാണ്. രാഷ്‌ട്രീയ ആക്രമണമാണെന്ന് പറഞ്ഞാൽ കേസ് കോടതിയിൽ നില്ക്കില്ലെന്ന് പോലീസ് പറഞ്ഞുവെന്നും രമേഷ് വ്യക്തമാക്കി.
അരുണിനെ ആക്രമിച്ചവരിൽ 20 ലേറെ ആളുകൾ ഉണ്ടായിരുന്നു. അത്രയും പേരുകൾ പറഞ്ഞാൽ കേസിന് ദോഷം ചെയ്യുമെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിലെ പ്രതികൾ എല്ലാവരും സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകർ തന്നെയാണ്. ഇപ്പോഴും തങ്ങൾക്ക് പ്രതികളുടെ ഭാഗത്തുനിന്നും ഭീഷണിയുണ്ടെന്നും രമേഷ് കൂട്ടിച്ചേർത്തു. നിലവിൽ പ്രതിപട്ടികയിൽ ഉള്ള ഏഴുപേരെ കൂടാതെ മറ്റുള്ളവർക്ക് എതിരെയും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറാവണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Comments