ഇസ്ലാബാദ് ; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ എന്നും അനാവശ്യമായി ഇടപെടുന്ന പാകിസ്താൻ, ഹിജാബ് സംബന്ധിച്ച കർണാടക ഹൈക്കോടതിയുടെ വിധിയിലും അസംബന്ധ പ്രസ്താവനകളുമായി രംഗത്ത് . മതസ്വാതന്ത്ര്യത്തിന് എതിരായ ഈ തീരുമാനമാണ് കർണാടക ഹൈക്കോടതിയുടേതെന്ന് ഔദ്യോഗിക പ്രസ്താവനയിറക്കി പാക് വിദേശകാര്യ മന്ത്രാലയം .
ഈ വിധി മതപരമായ ആചാരങ്ങളുടെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിന്റെയും മനുഷ്യാവകാശത്തിന്റെയും ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണത്തിന്റെ മറ്റൊരു തലമാണ് ഈ തീരുമാനം. മതേതരത്വത്തിന്റെ മുഖംമൂടി അണിയുന്ന ഈ തീരുമാനം മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്ലീങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും പാക് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെടുന്നു. മുൻപ് പൗരത്വ ഭേദഗതി നിയമത്തെയും , അയോദ്ധ്യ കേസിന്റെ വിധിയേയും കുറിച്ചും പാകിസ്താൻ പ്രസ്താവന ഇറക്കിയിരുന്നു.
Comments