ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ രൂക്ഷമാകുന്നു. സിന്ധ് പ്രവിശ്യയിൽ ഹിന്ദു പെൺകുട്ടിയെ മതമൗലികവാദികൾ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. ഖയ്പൂർ സ്വദേശിനി ബിന്ദിയ മെഗ്‌വാർ (13) ആണ് ക്രൂരതയ്‌ക്കിരയായത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പഠന സംബന്ധമായ ആവശ്യത്തിനായി പുറത്തു പോയപ്പോഴാണ് മതമൗലികവാദികൾ കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഏറെ നേരം കഴിഞ്ഞും മടങ്ങിവരാത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ ഒരു സംഘം ആളുകൾ ചേർന്ന് തട്ടിക്കൊണ്ടു പോയതായി വ്യക്തമായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി മതപരിവർത്തനത്തിന് ഇരയായതായി വ്യക്തമായി. ഇതിന് പുറമേ തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരാൾ പെൺകുട്ടിയെ വിവാഹവും ചെയ്തിട്ടുണ്ട്.
അതേസമയം സിന്ധിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ മതമൗലികവാദികൾ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊന്നു. തൻഡു യൂസഫ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. 12 കാരിയായ നയ്‌ന കോഹ്ലിയാണ് കൊല്ലപ്പെട്ടത്.
Comments