ന്യൂഡൽഹി : ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഉടൻ ഡൽഹിയിൽ എത്തും. ദ്വിദിന സന്ദർശനത്തിനായി മാർച്ച് 19 നാണ് അദ്ദേഹം രാജ്യത്തെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫുമിയോ കിഷിദയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
മാർച്ച് 19 നാണ് 14-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി. നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം മാനിച്ചാണ് ജപ്പാൻ പ്രധാനമന്ത്രി 19, 20 ദിവസങ്ങളിൽ ഇന്ത്യ സന്ദർശിക്കുന്നത്. അവസാനമായി 2018 ൽ ടോക്കിയോയിൽ വെച്ചാണ് ഉച്ചകോടി നടന്നത്.
വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക അവലോകനം ചെയ്യാനും ഉച്ചകോടി അവസരമൊരുക്കും എന്നാണ് വിലയിരുത്തൽ. പ്രാദേശിക, ആഗോള വിഷയങ്ങളും ചർച്ചയാകും. ഇന്തോ-പസഫിക് മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടിയുള്ള രാജ്യങ്ങളുടെ പങ്കാളിത്തവും ചർച്ച ചെയ്യും.
Comments