മലപ്പുറം : ജില്ലയിൽ ക്ഷേത്രഭൂമി കയ്യേറ്റക്കാർക്ക് ഒത്താശ ചെയ്ത് സംസ്ഥാന സർക്കാർ. ഭൂമി കയ്യേറിയവർക്ക് പട്ടയം നൽകാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഇത് ജില്ലയിലെ നൂറുകണക്കിന് ക്ഷേത്രങ്ങളുടെ ഭൂമി നഷ്ടമാകുന്നതിന് കാരണമാകും. ദേവസ്വം ബോർഡിനെ പോലും നോക്കുകുത്തിയാക്കിയാണ് സർക്കാരിന്റെ നീക്കം.
പതിറ്റാണ്ടുകളായി ക്ഷേത്രഭൂമി കയ്യേറിയവരുടെ ഭൂമിക്ക് പട്ടയം നൽകാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി ജില്ലയിലെ ഓരോ താലൂക്കുകളും വേർതിരിച്ച് രേഖകൾ പരിശോധിക്കുന്ന നടപടികൾ തുടരുകയാണ്. മിക്കവരും നികുതിച്ചീട്ടുൾപ്പെടെ കള്ളത്തരത്തിൽ അനധികൃത രേഖകൾ കൈക്കലാക്കിയിട്ടുണ്ട്. ഇത്തരക്കാർക്കെല്ലാം ഭൂമി ലഭിക്കും. ഇതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സംശയം.
ഭൂമിയുടെ രേഖകൾ പരിശോധിച്ച ശേഷം രണ്ടു മാസം കഴിഞ്ഞ് പട്ടയം നൽകാനാണ് തീരുമാനം. മലപ്പുറം ജില്ലയിൽ ഏക്കറു കണക്കിന് ഭൂമിയാണ് മുൻകാലങ്ങളിൽ കയ്യേറപ്പെട്ടത്. 1921ലെ മാപ്പിള കലാപ കാലത്തും ടിപ്പു സുൽത്താന്റെ പടയോട്ട കാലത്തുമെല്ലാം നിരവധി ക്ഷേത്രങ്ങൾ തകർക്കുകയും ക്ഷേത്രഭൂമികൾ കയ്യേറുകയും ചെയ്തിരുന്നു. ഇത്തരത്തിൽ കൈവശം വച്ചവർക്കാണ് ഇപ്പോൾ പട്ടയം നൽകാനുള്ള എൽഡിഎഫ് സർക്കാരിന്റെ നീക്കം. ഇതോടെ ക്ഷേത്രഭൂമികൾ തിരിച്ചു പിടിക്കാനുള്ള ക്ഷേത്ര സംരക്ഷണ സമിതിയുടെയും ഹൈന്ദവ സംഘടനകളുടെയും പോരാട്ടങ്ങൾക്കും തിരിച്ചടിയാകും
Comments