റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ചേർന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയെ രക്ഷിച്ചതിനെ കുറിച്ചാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാവിഷയം. കുറച്ച് ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ഇത്തരത്തിലുള്ള കഥകളും പ്രചരിക്കാൻ തുടങ്ങിയത്. സെലൻസ്‌കിയെ രക്ഷിച്ച് പോളണ്ടിലെത്തിച്ചു എന്നാണ് പ്രചരിച്ച വാർത്ത. കഥ സത്യമാണെങ്കിലും ഈ പറയുന്ന ലോക നേതാക്കൾ ഒന്നും യാഥർത്ഥ്യമല്ല. അവരുടെ അപരന്മാരാണ്.
കാഴ്ചയ്‌ക്ക് സെലൻസ്‌കിയും പുടിനും കിമ്മിനേയും പോലെയിരിക്കുമെങ്കിലും അവരുടെ അപരന്മാരുടെ ചിത്രമാണ് പ്രചരിച്ചത്. ഇതിൽ പുടിന്റെ അപരനും കിമ്മിന്റെ അപരനും പോളണ്ടിൽ ഒരുമിച്ചായിരുന്നു താമസം. കാഴ്ചയ്‌ക്ക് പുടിനെ പോലെയുള്ളയാളുടെ യഥാർത്ഥ പേര് സ്ലാവെക് സോബ്ല എന്നാണ്. കിമ്മിന്റെ അപരന്റെ യഥാർത്ഥ പേര് ഹൊവാർഡ് എക്‌സ് എന്നും. ഉമിദ് ഇസാബേവ് എന്നാണ് സെലൻസ്‌കിയുടെ അപരന്റെ പേര്.
സെലൻസ്‌കിയുടെ അപരനും പുടിന്റെ അപരനും യുക്രെയ്ൻ സ്വദേശികളാണ്. യുദ്ധം നടക്കുന്നതിനാൽ സെലൻസ്‌കി ആണെന്ന് കരുതി റഷ്യൻ സൈന്യം കൊലപ്പെടുത്തുമോ എന്ന് ഭയന്നാണ് ഉമിദ് ജീവിക്കുന്നത്. അങ്ങനെയിരിക്കെ ഒരു ട്രെയിൻ യാത്രയ്‌ക്കിടെയാണ് പുടിന്റെ അപരനുമായി സെലൻസ്‌കിയുടെ അപരൻ പരിചയപ്പെടുന്നത്. ഓരോ നിമിഷവും ഭയന്നുള്ള ഉമിദിന്റെ ജീവിതം കണ്ടിട്ടാകണം പുടിന്റെ അപരൻ സ്ലാവെക് സോബ്ല, ഉമിദിനെ പോളണ്ടിലേക്കെത്താൻ സഹായിച്ചത്.
പുടിന്റെ അപരനും സെലൻസ്‌കിയുടെ അപരനും ചേർന്ന് കിമ്മിന്റെ അപരന്റെ സഹായത്താലാണ് പോളണ്ടിലെത്തുന്നത്. കിമ്മിന്റെ അപരൻ ഹോവാർഡ് പോളണ്ടിലാണ് താമസിക്കുന്നത്. ഈ മൂന്ന് അപരന്മാരും ഇപ്പോൾ പോളണ്ടിൽ സുരക്ഷിതമായുണ്ട്. സെലൻസ്‌കിയുമായി ഉമിദ് കൂടിക്കാഴ്‌ച്ച നടത്തിയിട്ടുണ്ട്. സെലൻസ്‌കിയുടെ ഫിലിം കമ്പനിയിലാണ് ഉമിദ് ജോലി ചെയ്യുന്നത്.
Comments