ഇസ്ലാമാബാദ് : പാകിസ്താനിൽ 18 കാരി വെടിയേറ്റ് മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. നിർബന്ധിത മതപരിവർത്തനം എതിർത്തതിനെ തുടർന്ന് പ്രതി പെൺകുട്ടിയെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ആഴ്ചയാണ് സുക്കൂർ സ്വദേശിനിയായ പൂജാ കുമാരി കൊല്ലപ്പെട്ടത്.
സംഭവത്തിൽ പ്രദേശവാസിയായ വാഹിദ് ബക്‌സ് ലഷ്ഹറിയുൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മതപരിവർത്തനം എതിർത്തതാണ് കൊലയിലേക്ക് നയിച്ചതെന്ന് വ്യക്തമായത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ലഷ്ഹറി പിന്നീട് വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും മാതാപിതാക്കൾ സമ്മതിക്കാനായി മതം മാറണമെന്നും ആവശ്യപ്പെടുകയായിരുന്നു . എന്നാൽ മതം മാറാൻ സമ്മതമല്ലെന്നും, ഇനി തന്നെ കാണരുതെന്നും പെൺകുട്ടി അറിയിച്ചു.
തുടർന്ന് നിരവധി തവണ പെൺകുട്ടിയെ ഇക്കാര്യം ആവശ്യപ്പെട്ട് ലഷ്ഹറി നിർബന്ധിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് ലഷ്ഹറി സുഹൃത്തുക്കളുമായി എത്തി തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. ഇതും പെൺകുട്ടി ശക്തമായി ചെറുത്തു. ഇതോടെയാണ് ലഷ്ഹറി പെൺകുട്ടിയെ വെടിവെച്ച് കൊന്നത്.
Comments