ചെന്നൈ : തമിഴ്‌നാട്ടിൽ മസ്ജിദിനുള്ളിൽ ഭർതൃമതിയായ ഹിന്ദു യുവതിയെ മൗലവി പീഡിപ്പിച്ചു. തിട്ടകക്കുടി സ്വദേശിനിയായ 22 കാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ 54 കാരനായ മൗലവി അബ്ദുൾ ഹനിയ്‌ക്കെതിരെ തിട്ടക്കുടി പോലീസ് കേസ് എടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കഴിഞ്ഞ ഏതാനും നാളുകളായി 22 കാരിയായ യുവതിയെ ശാരീരിക അവശതകൾ അലട്ടിയിരുന്നു. പ്രേതബാധയാണ് തുടർച്ചയായ ശാരീരിക വിഷമതകൾക്ക് കാരണമെന്നും, ഇത് മാറാൻ ബാധയെ ഒഴിപ്പിക്കണമെന്നും നാട്ടുകാരിൽ ചിലർ യുവതിയുടെ ഭർത്താവിനോട് പറഞ്ഞു. ഇവർ നിർദ്ദേശിച്ചതിനെ തുടർന്നാണ് ഭർത്താവ് യുവിതിയുമായി അബ്ദുൾ ഹാനിയുടെ പക്കൽ എത്തിയത്.
യുവതിയെ കണ്ട ഹനി ബാധ കയറിയിട്ടുണ്ടെന്നും അതിനെ ഒഴിപ്പിക്കണമെന്നും അറിയിച്ചു. തുടർന്ന് യുവതിയെ പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി. ഇത് വിശ്വസിച്ച ഭർത്താവ് പുറത്ത് കാത്തു നിന്നു. അൽപ്പനേരം കഴിഞ്ഞും മുറിയ്‌ക്കുള്ളിൽ നിന്ന് ശബ്ദം ഒന്നും കേൾക്കാതെ ആയതോടെ ഭർത്താവ് ജനലിലൂടെ അകത്തേക്ക് നോക്കി. അപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന ഭാര്യയെ ഹനി പീഡിപ്പിക്കുന്നതായി കണ്ടത്. ഉടനെ മുറിയുടെ കതക് ചവിട്ടിത്തുറന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി.
ആദ്യം പരാതിയിൽ കേസ് എടുക്കാൻ പോലീസ് വിസമ്മതിച്ചതായി യുവതിയുടെ ഭർത്താവ് പറഞ്ഞു. എന്നാൽ വിഷയം ഗൗരവമുള്ളതാണെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചതോടെ കേസ് എടുക്കുകയായിരുന്നു. ഹനിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments