തിരുവനന്തപുരം: കഴിഞ്ഞ ആറ് വർഷത്തിനിടെ 3000 സ്റ്റാർട്ടപ്പുകൾ കേരളത്തിൽ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിലൂടെ 35,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. 2026 ആകുമ്പോഴേയ്ക്കും 15,000 സ്റ്റാർട്ടപ്പുകളും 2 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം 2016 ൽ ഏകദേശം 50 കോടി രൂപ ആയിരുന്നെങ്കിൽ ഇന്നത് ഏകദേശം 3200 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം മുഖ്യമന്ത്രിയുടെ പോസ്റ്റിന് നിരവധി പേരാണ് കമന്റിലൂടെ പ്രതിഷേധം അറിയിച്ച് എത്തിയിരിക്കുന്നത്. ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ സാധിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്. ‘തള്ളാൻ പ്രത്യേകം വകുപ്പ് വേണമായിരുന്നു കേരളത്തിന്.. അത് അടിപൊളി ആയേനെ…’ എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.
‘പാർട്ടി സെക്രട്ടറിയായി പാർട്ടി അണികളുടെ മേൽ കുതിരകയറാനും അക്രമങ്ങൾ ചെയ്യാനും ഉള്ള ധാർഷ്ട്യം മാത്രമെ താങ്കൾക്ക് ഉള്ളൂ… സാധാരണ ജനങ്ങളുടെ വിഷമതകൾ അറിയാനുള്ള മനസ്സ് താങ്കൾക്കില്ല’ എന്നാണ് ഒരാൾ കുറിച്ചത്. കടമെടുത്ത് കടക്കെണിയിലായ ശ്രീലങ്കയിലെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ചിലർ ഓർമ്മിപ്പിച്ചപ്പോൾ കൊടികുത്തി പൂട്ടിച്ച കണക്കും കൂടി പറയൂ സഖാവെ എന്ന് ചിലരും കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
Comments