തിരുവനനന്തപുരം:ലോകായുക്താ ഓർഡിനനൻസ് പുതുക്കി ഇറക്കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. ഓർഡിനനൻസിന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും കാബിനറ്റ് പരിഗണനയ്‌ക്ക് എത്തുന്നത്.
സിപിഐ മന്ത്രിമാർ യോഗത്തിൽ എന്ത് നിലപാടെടുക്കുംഎന്നുള്ളത് പ്രധാനമാണ്. നേരത്തെ ഓർഡിനൻസ് എതിർപ്പില്ലാതെ അംഗീകരിച്ചതിൽ പാർട്ടി മന്ത്രിമാരെ സിപിഐ നേതൃത്വം വിമർശിച്ചിരുന്നു.
രാഷ്‌ട്രീയതീരുമാനമുണ്ടാകാതെയാണ് ഓർഡിനൻസ് ഇറക്കിയതെന്നായിരുന്നു സിപിഐയുടെ വാദം. സി.പി.ഐ.യുടെ അഭിപ്രായവ്യത്യാസം ചർച്ചയിലൂടെ തീർക്കുമെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.
അതേസമയം, ബസ് ചാർജ് വർദ്ധനവിന്റെയും മദ്യനയത്തിന്റെയും കാര്യത്തിൽ ഇന്ന് വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗം ധാരണയിലെത്തും എന്നാണ് റിപ്പോർട്ട്. അതിന് ശേഷമേ സർക്കാർ ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കൂ.മദ്യനയം ഇന്ന് മുന്നണി യോഗം അംഗീകരിച്ചാൽ അടുത്ത മന്ത്രിസഭായോഗം അത് പരിഗണനയ്‌ക്കെടുക്കും.
Comments