കൊല്ലം: ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ വൈകിയെന്ന് ആരോപിച്ച് സ്വിഗ്ഗി ഡിലിവറി ബോയിയുടെ മുഖത്തേയ്ക്ക് ചൂടുള്ള ഭക്ഷണം വലിച്ചെറിഞ്ഞ് യുവതി. കൊല്ലത്താണ് സംഭവം. ലാബ് ടെക്നീഷ്യനായ യുവതിയാണ് സ്വിഗ്ഗി ഡെലിവറി ബോയിയുടെ മുഖത്തേയ്ക്ക് ഭക്ഷണം വലിച്ചെറിഞ്ഞത്. സംഭവത്തിൽ കിഴക്കേക്കലട സ്വദേശി സുമോദ് എസ് ആനന്ദ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പബ്ലിക്ക് ഹെൽത്ത് ലബോറട്ടറിയിൽ പ്രവർത്തിക്കുന്ന താത്കാലിക ലാബ് ടെക്നീഷ്യനായ അഞ്ജുവിനെതിരെയാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്. ഭക്ഷണം എത്തിക്കാൻ മിനിറ്റുകൾ മാത്രമാണ് വൈകിയതെന്ന് സുമോദ് പറയുന്നു. ചില്ലി ചിക്കനും പൊറോട്ടയുമാണ് ഓർഡർ ചെയ്തത്. ഭക്ഷണമെത്തിച്ച വിവരം പറഞ്ഞ് വിളിച്ചപ്പോൾ ‘കൊണ്ടുപോയി കാട്ടിൽ കളയാൻ’ പറഞ്ഞ് ദേഷ്യപ്പെട്ടു.
തുടർന്ന് യുവതി ജോലി ചെയ്യുന്ന സ്ഥലത്തെത്തി ഭക്ഷണം എത്തിച്ച് പുറത്തേയ്ക്കിറങ്ങുമ്പോൾ ഭക്ഷണം ദേഹത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തിൽ പബ്ലിക്ക് ലബോറട്ടറി ഓഫീസർക്കും സുമോദ് പരാതി നൽകിയിട്ടുണ്ട്.
Comments