കൊച്ചി: നടൻ ദിലീപും സംവിധായകൻ രഞ്ജിത്തും ഒരേ വേദിയിൽ.ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനും സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും നൽകിയ ഫിയോക്കിന്റെ സ്വീകരണ യോഗത്തിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്തത്.ഫിയോകിന്റെ ആജീവനാന്ത കാല ചെയർമാനാണ് ദിലീപ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും ജയിലിൽ പോയി കണ്ടെത് യൗദൃശ്ചികമായിട്ടാണെന്നും ഐഎഫ്എഫ്‌കെ വേദിയിൽ വെച്ച് രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതു വേദിയിൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത്.
ഇരുവരും ഒരു വേദി പങ്കിട്ടത് ചഞച്ചയായതോടെ സംഭവത്തിൽ വിശദീകരണവുമായി രഞ്ജിത്തെത്തി. ദിലീപും താനും വിമാനയാത്ര നടത്തുമ്പോൾ ഇറങ്ങി ഓടാൻ പറ്റുമോ എന്ന് അദ്ദേഹം ചോദിച്ചു.താൻ ദിലീപിനെ വീട്ടിൽ അല്ല പോയികണ്ടത്. തനിക്കും മധുപാലിനും ഉള്ള സ്വീകരണമാണ് നടന്നതെന്നും ഫിയോക് പ്രതിനിധികളുടെ ക്ഷണപ്രകാരമാണ് ചടങ്ങിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ കെൽപ്പുള്ളവനാണ് രഞ്ജിത്തെന്ന് ദിലീപ് പറഞ്ഞു. സ്വാഗത പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.
സിനിമ തീയേറ്ററുകൾ പലപ്പോഴും പൂട്ടിപ്പോവുമ്പോളും പുതിയ സാങ്കേതിക വിദ്യകളും മറ്റും ഉപയോഗിച്ചും തീയേറ്ററുകൾ നവീകരിച്ചും പ്രേക്ഷകരെ ആകർഷിക്കുന്ന തീയേറ്റർ ഉടമകളുടെ മേഖല അനുഭവിക്കുന്ന പ്രശ്‌നങ്ങൾ അറിയുന്നുണ്ടെന്നും ചടങ്ങിൽ രഞ്ജിത്ത് വ്യക്തമാക്കി. തിയേറ്റർ ഉടമകളുടെ പ്രശ്‌നങ്ങൾ പരമാവധി സർക്കാരിന് മുൻപിൽ എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎഫ്എഫ്‌കെ വേദിയിൽ ഏറെ അപ്രതീക്ഷിതമായാണ് നടി ഭാവന എത്തിയിരുന്നത്.ഇത് ഏറെ ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു.രഞ്ജിത്തായിരുന്നു അന്ന് നടിയെ സ്വാഗതം ചെയ്തത്. അതിന്റെ പേരിൽ പലതരത്തിലുള്ള വിമർശനങ്ങളും സംവിധായകൻ നേരിട്ടിരുന്നു. പ്രതിയായ ദിലീപിനെ ജയിലിൽ പോയി കണ്ട രഞ്ജിത്തിന്റെ ഫോട്ടോകളും വൈറലായിരുന്നു. ഇതിനെ പിന്നാലെ സന്ദർശനം യാദൃശ്ചികമായിരുന്നുവെന്നും ചാനലിൽ പോയി നടന് വേണ്ടി വക്കാലത്ത് പറഞ്ഞിട്ടില്ലെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.
Comments