ചെന്നൈ: സംസ്ഥാനത്തെ കൊറോണ വ്യാപനം കുറഞ്ഞതിനെ തുടർന്ന് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. അർഹരായ എല്ലാ ആളുകൾക്കും കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് നിർബന്ധമാക്കിയ ഉത്തരവ് തമിഴ്‌നാട് സർക്കാർ പിൻവലിച്ചു. നിർബന്ധിത വാക്‌സിനേഷൻ പിൻവലിച്ചെങ്കിലും, പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിൻ വകുപ്പ് പുറത്തിറക്കിയ മറ്റ് നിയന്ത്രണങ്ങൾ തുടരും.
‘തമിഴ്‌നാട്ടിൽ ഇതുവരെ അർഹരായ 75 ശതമാനം ആളുകളും കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. കൊറോണ രോഗികൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ, സർക്കാർ ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. അതിന്റെ തുടർച്ചയായി നിർബന്ധിത വാക്‌സിനേഷനും പിൻവലിച്ചിരിക്കുകയാണ്’ തമിഴ്‌നാട് സർക്കാർ ഉത്തരവിൽ പറയുന്നു. പൊതു ഇടങ്ങളിൽ പോകുന്നവർക്കും വാക്‌സിനേഷൻ നിർബന്ധമല്ല.
വാക്‌സിനേഷന്റെ പിൻവലിച്ചെങ്കിലും, സമൂഹിക അകലും, മാസ്‌ക് ധരിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിങ്ങനെയുള്ള നിയന്ത്രണങ്ങൾ പിന്തുടരണമെന്ന് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. വാക്‌സിനേഷൻ എടുക്കാൻ അർഹതയുള്ള വ്യക്തികൾ സ്വമേധയാ വാക്‌സിൻ സ്വീകരിക്കണമെന്നു ആരെയും നിർബന്ധിക്കില്ലെന്നും ഭരണകൂടം വ്യക്തമാക്കി.
ശനിയാഴ്ച വരെ, 18 വയസ്സിന് മുകളിലുള്ള 92.31 ശതമാനം ആളുകളും കൊറോണ പ്രതിരോധ കുത്തിവെയ്പ്പിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുത്തത് 76.85 ശതമാനം ആളുകളാണെന്നും സർക്കാർ അറിയിച്ചു.
Comments