ന്യൂഡൽഹി:സമുദ്രവാണിജ്യ മേഖലയിൽ ഇന്ത്യ ഏറെ മുന്നിലെന്നും സാമ്പത്തിക രംഗത്ത് ഈ മേഖലയുണ്ടാക്കിയിരിക്കുന്ന ചലനം ഏറെ നിർണ്ണായകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ മാരിടൈം ദിനത്തിൽ സന്ദേശം നൽകുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ എട്ടുവർഷം കൊണ്ട് സമുദ്ര വാണിജ്യമേഖലയിൽ ഇന്ത്യ ലോകത്തെ വൻകിട രാജ്യങ്ങളെ പ്പോലും അതിശയിപ്പിക്കുന്ന വളർച്ച കൈവരിച്ചതായും നരേന്ദ്രമോദി പറഞ്ഞു. 1964ലാണ് ദേശീയ മാരിടൈം ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.
Today, on National Maritime Day we recall our glorious maritime history and highlight the importance of the maritime sector towards India’s economic growth. In the last 8 years our maritime sector has scaled new heights and contributed to boosting trade and commercial activities. pic.twitter.com/y4DUPhefYD
— Narendra Modi (@narendramodi) April 5, 2022
ദേശീയ മാരിടൈം ദിനം ഇന്ത്യയുടെ സമുദ്രഗതാഗത-വാണിജ്യ മേഖലയുടെ സുവർണ്ണകാലം ഓർപ്പിക്കുന്നതും ഈ മേഖലയിൽ മുന്നേറേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തു ന്നതുമാണ്. കഴിഞ്ഞ 8 വർഷം കൊണ്ട് നമ്മുടെ നാട് സമുദ്രവാണിജ്യ മേഖലയിൽ നേടിയത് വൻ വളർച്ചയാണ്. അത് നമ്മുടെ വാണിജ്യ വ്യാപാര മേഖലയ്‌ക്ക് പുതിയ ഉണർവ്വ് നൽകി യെന്നും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.
രാജ്യത്തെ എല്ലാ തുറമുഖങ്ങളുടേയും സാദ്ധ്യതകൾ പഠിക്കുകയാണ് കേന്ദ്രസർക്കാർ ആദ്യം ചെയ്തത്. വിശദമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അതിവേഗം തുറമുഖ നവീകരണം ഉറപ്പാക്കാനും സാധിച്ചു. നിലവിലെ സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിച്ചതിനൊപ്പം ആധുനികമായ എല്ലാ സാങ്കേതിക വിദ്യകളും സമുദ്ര വാണിജ്യമേഖലയിൽ നടപ്പിലാക്കി. സമുദ്രമേഖലയിൽ പുതിയ പരീ്ക്ഷണങ്ങൾ ഇന്ത്യയിലേക്ക് പുതിയ നിരവധി ഉൽപ്പന്ന ങ്ങളുടെ വാണിജ്യമേഖലകൾ തുറക്കാനും സഹായകമായെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
ആത്മനിർഭർ ഭാരതിലൂടെ തന്നെയാണ് സമുദ്രമേഖലയിലും ഇന്ത്യ മുന്നേറ്റം നടത്തുന്നത്. വാണിജ്യരംഗത്തെ കുതിപ്പിൽ സമുദ്രമേഖലയുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന ഒരു നടപടിയും പ്രോത്സാഹിപ്പിക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.
Comments