മുംബൈ: തുടർച്ചായ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ മുട്ട് കുത്തിച്ച് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ്. ഐപിഎൽ പോരാട്ടത്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് വിജയലക്ഷ്യമുയർത്തി കളി അവസാനിപ്പിച്ച രാജസ്ഥാനെ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടിയാണ് കീഴടക്കിയത്.
ടോസ് നേടിയ ആർസിബി നായകൻ ഫാഫ് ഡുപ്ലസിസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.അഞ്ച് പന്ത് ബാക്കി നിൽക്കേയാണ് ബാംഗ്ലൂർ രാജസ്ഥാൻ ഉയർത്തിയ 170 എന്ന വിജയ ലക്ഷ്യം മറി കടന്നത്. 87 ഓവറുകളിൽ 5 വിക്കറ്റ് നഷ്ടമായ ബാംഗലൂർ അവസാന ഓവറുകളിലെ ദിനേശ് കാർത്തിക്കിന്റേയും ഷഹബാസ് അഹമ്മദിന്റേയും മികവിലാണ് വിജയം കണ്ടത്.
ഒരു സിക്‌സും ഏഴ് ഫോറുകളുമടക്കം 44 റൺസ് എടുത്ത കാർത്തിക്കും മൂന്ന് സിക്‌സും നാല് ഫോറുമടക്കം 45 റൺസ് എടുത്ത് പുറത്തായ ഷഹബാസുമാണ് കളിയിലെ താരം. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും അനൂജ് റാവത്തും 26 റൺസെടുത്തു.ആറ് ബോളിൽ 5 റൺസെടുത്താണ് വിരാട് കോഹ്ലി മടങ്ങിയത്. പൂജ്യം റൺസോടെ പുറത്തായ ചാഹലും നിരാശരാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 169 റൺസ് എടുത്തത്.അവസാന ഓവറുകളിൽ തകർപ്പൻ ബാറ്റിങ് നടത്തിയ ജോസ് ബട്‌ലറാണ് കളിയിലെ താരം. ആറു സിക്‌സുകൾ ഉൾപ്പടെ 47 പന്തിൽ നിന്ന് 70 റൺസാണ് ബട്‌ലർ നേടിയത്.
ഹെയ്റ്റമെയർ രണ്ട് സിക്‌സും നാല് ഫോറും ഉൾപ്പടെ 31 പന്തിൽ നിന്ന് 42 റൺസ് എടുത്തപ്പോൾ മലയാളി താരം ദേവദത്ത് പടിക്കൽ 37 റൺസ് എടുത്ത് പുറത്തായി. ഷിംറോൺ ഹെട്‌മെയർ 42 റൺസെടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസണിന് എട്ടു റൺസിൽ തൃപ്തിപ്പെടേണ്ടി വന്നു. ഇത്തവണയും വാനിന്ദു ഹസരംഗയുടെ ക്യാച്ചിലാണ് സഞ്ജു പുറത്തായത്. നാല് റൺസ് മാത്രമെടുത്ത് യശസ്വീ ജയ്‌സ്വാളും നിരാശനായി മടങ്ങി.
Comments