ഭോപ്പാൽ : ഖാർഗോണിൽ മതതീവ്രവാദികളുടെ ആക്രമണത്തിന് ഇരയായവർക്ക് സഹായഹസ്തവുമായി സംസ്ഥാന സർക്കാർ. ആക്രമണത്തിൽ വീട് നഷ്ടമായവർക്ക് സർക്കാർ വീടുകൾവെച്ചു നൽകുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. കുറ്റക്കാർക്ക് അർഹിക്കുന്ന ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാമൻ എന്ന് സ്വയം വിശേഷിച്ചുകൊണ്ടാണ് അദ്ദേഹം പാവങ്ങൾക്ക് ആത്മവിശ്വാസം നൽകിയത്. നിങ്ങളുടെ മാമൻ നഷ്ടമായ വീടുകൾക്ക് പുനർനിർമ്മിച്ച് നൽകും. പാവങ്ങളുടെ ജീവിതം പ്രതിസന്ധിയിൽ ആക്കിയവരുടെ വീടുകൾക്ക് മുകളിലൂടെ ബുൾ ഡോസർ കയറ്റുകയല്ലേ വേണ്ടത്. അക്രമികൾ വീട് തകർത്ത പാവങ്ങൾ വിഷമിക്കേണ്ട. പുതിയ വീടുകൾ തങ്ങൾ നിർമ്മിച്ചുനൽകാമെന്നും അദ്ദേഹം പറഞ്ഞു.
ഖാർഗോണിലുണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. സംസ്ഥാനത്തെ സമാധാനം നശിപ്പിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇതിന്റെ ഒരു ഭാഗമാണ് ഖാർഗോണിൽ നാം കണ്ടത്. ഇത്തരക്കാർക്ക് കലാപം ആണ് ഇഷ്ടം. നിലവിലെ സർക്കാർ പാവങ്ങൾക്ക് പൂപോലെ മൃദുലമാണ്. എന്നാൽ ഗുണ്ടകളെയും, ക്രിമിനലുകളെയും ഇവിടെ വെച്ച്പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഖാർഗോണിൽ ആക്രമണം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും വ്യക്തമാക്കിയിരുന്നു. അതേസമയം ഖാർഗോണിന് സമീപം ആനന്ദ് നഗറിലും മതതീവ്രവാദികൾക്കെതിരെ ആക്രമണം ഉണ്ടായി.
Comments