ന്യൂഡൽഹി: ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ഘോഷ യാത്രയ്‌ക്ക് നേരെയുണ്ടായ മതമൗലികവാദികളുടെ ആക്രമണം അത്യന്തം ദുഃഖകരമെന്ന് ബിജെപി എംപി ഗൗതം ഗംഭീർ. സംഭവം ഡൽഹിക്കാരുടെ ചിന്താഗതികൾക്കും സംസ്‌കാരത്തിനും എതിരാണെന്ന് ഗൗതം ഗംഭീർ പറഞ്ഞു. ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള ബിജെപി എംപിയാണ് ഗൗതം ഗംഭീർ.
പ്രദേശത്ത് സമാധാനം നിലനിർത്താൻ എല്ലാ ജനങ്ങളോട് താൻ അഭ്യർത്ഥിക്കുന്നതായി ഗൗതം പറഞ്ഞു. കുറ്റവാളികൾ കഠിനമായി ശിക്ഷിക്കപ്പെടണം. ഈ കുറ്റകൃത്യം ചെയ്തവരെ ഡൽഹിക്കാർ എന്ന് വിളിക്കാനോ ഇവിടെ ജീവിക്കാനോ അർഹതയില്ലാവരാണെന്നും ഗൗതം ഗംഭീർ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംഘർഷത്തിൽ നിരവധി വിശ്വാസികൾക്കും പോലീസിനും പരിക്കേറ്റിരുന്നു.
ജാഥയ്‌ക്ക് നേരെ സംഘർഷം ഉണ്ടായതിനെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 200 ദ്രുതകർമ്മ സേനാംഗങ്ങളെ നിയോഗിച്ചു. പ്രദേശത്ത് ഡ്രോൺ നിരീക്ഷണം തുടരുകയാണ്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ട്. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർ പുരിയിലാണ് ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായത്.
Comments