പാലക്കാട്: കേരളം കശ്മീരിന്റെ വഴിയെ നീങ്ങുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ. എല്ലാ സംഘടനകൾക്കും ഭീഷണിയാണ് പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളെന്ന് ശശികല ടീച്ചർ പറഞ്ഞു. പാലക്കാട് പോപ്പുലർ ഫ്രണ്ടിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ടീച്ചർ.
ആഭ്യന്തരവകുപ്പ് പൂർണ്ണപരാജയമാണെന്നും ശശികല ടീച്ചർ പറഞ്ഞു. ആഭ്യന്തര വകുപ്പിൽ ഒരു ശുദ്ധീകരണം ആവശ്യമുണ്ട്. ആഭ്യന്തരവകുപ്പ് കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ഭവിഷ്യത്ത് ഉണ്ടാവുമെന്നും ശശികലടീച്ചർ പറഞ്ഞു. ശ്രീനിവാസൻ കേസിലെ പ്രതികളെല്ലാവരും എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് എഡിജിപി വിജയ് സാഖറെ സ്ഥിരീകരിച്ചിരുന്നു.
കൊലപാതകത്തിന് പോലീസിലെ സ്ലീപ്പർ സെല്ലുകളിൽ നിന്നുൾപ്പെടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ശശികല ടീച്ചർ ആരോപിച്ചു. ഇത്തരമൊരു ആക്രമണം ഉണ്ടാവാതിരിക്കാൻ പോലീസ് കൃത്യമായ നടപടി എടുക്കേണ്ടതായിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ 144 പ്രഖ്യാപിക്കുന്നത് ഉൾപ്പെടെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇത് ഇരട്ട നീതിയാണെന്നും ശശികല ടീച്ചർ പറഞ്ഞു.
Comments