ന്യൂഡൽഹി : രാമനവമി – ഹനുമാൻ ജയന്തി ദിനങ്ങളിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ മതതീവ്രവാദികളുടെ ആക്രമണങ്ങളിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഡൽഹി സ്വദേശിയും അഭിഭാഷകനും ആയ വിനീത് ജിൻഡാൽ ആണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹനുമാൻ ജയന്തി ദിനത്തിൽ ജഹാംഗിർപൂരിൽ ഹിന്ദുക്കൾ നടത്തിയ ഘോഷയാത്രയ്‌ക്കിടെ മതതീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഭവത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്.
രാജ്യമൊട്ടാകെ നടന്ന വ്യാപക ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകര സംഘടനകൾക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജിൻഡാൽ കോടതിയെ സമീപിച്ചത്. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കുകയാണ് ഇവരുടെ ലക്ഷ്യം. ആഘോഷപരിപാടികളിൽ പങ്കെടുക്കുന്ന ഭക്തർക്ക് നേരെ കല്ലെറിയുന്നതും, വെടിയുതിർക്കുന്നതും, വാഹനങ്ങൾ തല്ലിതകർക്കുന്നതും നമ്മുടെ പരമാധികാരത്തിന് ഭീഷണിയാണെന്നും ഹർജിയിൽ അദ്ദേഹം വ്യക്തമാക്കുന്നു.
ഹിന്ദുക്കളെ പ്രകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടാകുന്നത്. അതിനാൽ സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഹിന്ദുക്കൾക്ക് നേരെ ആക്രമണങ്ങൾ പതിവാകുന്ന പശ്ചാത്തലത്തിൽ എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഡൽഹി സ്വദേശിയായ അഭിഭാഷകൻ ചീഫ് ജസ്റ്റിന് കത്ത് നൽകിയിരുന്നു.
Comments