ന്യൂയോർക്ക്: യുക്രെയ്‌നിലെ റഷ്യയുടെ മനുഷ്യാവകാശ ലംഘനങ്ങൾ അവലോകനം ചെയ്യുന്ന യോഗം മാറ്റി. തുർക്കിയിൽ ചേരേണ്ടിയിരുന്ന യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ഐക്യരാഷ്‌ട്ര സഭാ പ്രതിനിധിയാണ് യാത്ര മാറ്റിവെച്ചത്. യുഎൻ മനുഷ്യാവകാശ വിഭാഗം അണ്ടർ സെക്രട്ടറി-ജനറൽ മാർട്ടിൻ ഗ്രിഫിത്താണ് കൊറോണ ബാധയെ തുടർന്ന് എത്തിചേരാനാകില്ലെന്ന് അറിയിച്ചത്.
‘കൊറോണ പോസിറ്റീവായിരിക്കുന്നതിൽ ഏറെ ദു:ഖിക്കുന്നു. ആരോഗ്യവിദഗ്ധരുടെ നിർദ്ദേശമനുസരിച്ച് നീങ്ങേണ്ട അവസ്ഥയാണ്. യാത്ര അതിനാൽ റദ്ദാക്കുന്നു. വീട്ടിൽ ഐസൊലേഷനിൽ ഇരിക്കാനാണ് നിർദ്ദേശം.’ഗ്രിഫിത്ത് ട്വിറ്ററിൽ കുറിച്ചു.
റഷ്യൻ സൈന്യം വധിക്കുന്നവരുടെ എണ്ണം വ്യാപിക്കുകയാണ്. തികച്ചും മനുഷ്യത്വ രഹിതമായാണ് ജനവാസ മേഖലകളിൽ ബോംബിടുന്നത്. നഗരങ്ങളെ തകർക്കുമെന്ന പുടിന്റെ തീരുമാനത്തെ ആശങ്കയോടെയാണ് വൊലാദിമിർ സെലൻസ്‌കി ഇന്നലെ വിശദീകരിച്ചത്. കുട്ടികളേയും സ്ത്രീകളേയും വധിച്ച റഷ്യൻ സേന യുക്രെയ്‌നികളെ കരുതൽ തടങ്കലിൽ വച്ചിട്ടുണ്ടെന്ന ഗുരുതരമായ ആരോപണവും സെലൻസ്‌കി പുടിനെതിരെ ഉന്നയിച്ചു.
Comments