തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ എതിർപ്പറിയിച്ച് പി ജയരാജൻ. ശശി ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ ഇടയുണ്ടെന്നും നിയമനത്തിൽ ജാഗ്രതയും സൂക്ഷ്മതയും വേണമെന്ന് പി ജയരാജൻ പറഞ്ഞു. തന്റെ പക്കൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉണ്ടെന്ന് പി ജയരാജൻ കൂട്ടിച്ചേർത്തു. എതിർപ്പിന് മറുപടിയായി നേരത്തെ വിവരങ്ങൾ അറിയിക്കണമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.
എന്തു കൊണ്ട് നേരത്തെ വിവരങ്ങൾ നൽകിയില്ലെന്നായിരുന്നു കോടിയേരിയുടെ ചോദ്യം. സംസ്ഥാന സമിതിയംഗമായ താൻ കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യുമ്പോഴാണ് തന്റെ അഭിപ്രായങ്ങൾ പറയുന്നതെന്ന് പി ജയരാജനും മറുപടി നൽകി. ജയരാജന്റെ എതിർപ്പ് നിൽക്കെ സംസ്ഥാന സമിതിയോഗം പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തീരുമാനിച്ചു.
ചുമതലാ വിഭജനത്തെ ചൊല്ലിയും സംസ്ഥാന സമിതിയിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.ചുമതല വിഭജനത്തിൽ സന്തുലനമില്ലെന്നും വിമർശനം ഉയർന്നു.ചിലർക്ക് ചുമതല നൽകിയത് പേരിന് മാത്രമെന്ന് എ എൻ ഷംസീർ വിമർശിച്ചു. പി ശശിയുടെ നിയമന വിവരം ചോർന്നതിനെ എം വി ജയരാജൻ ചോദ്യം ചെയ്തു.
Comments