അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനി അറസ്റ്റിലായി. ഇന്നലെ രാത്രി പതിനൊന്നുമണിയോടെ അസം പോലീസാണ് ഗുജറാത്തിലെ പാലൻപുരിൽ നിന്ന് അറസ്റ്റ് ചെയ്തത്. അസമിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചു എന്ന കേസിന്റെ അടിസ്ഥാനത്തിലാണ് ജിഗ്നേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ വിദ്വേഷം പ്രകടപ്പിക്കുന്ന ട്വീറ്റുകൾ പങ്കു വെച്ചതായും പോലീസ് പറയുന്നു. അഹമ്മദാബാദിലേക്ക് കൊണ്ടുപോയെ ജിഗ്നേഷിനെ ഗുവാഹത്തിയിലേക്കെത്തിക്കും.ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തിലെ എംഎൽഎ ആണ് ജിഗ്നേഷ് മേവാനി.
അസമിലെ കൊക്രജാർ ജില്ലയിലെ ഭബാനിപൂർ സ്വദേശിയായ അനുപ് കുമാർ ഡേ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മേവാനിക്കെതിരെ സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), സെക്ഷൻ 153 (എ) (ഇരുവരും തമ്മിൽ ശത്രുത വളർത്തൽ) എന്നിവ പ്രകാരം കേസെടുത്തതായാണ് റിപ്പോർട്ടുകൾ.
കമ്മ്യൂണിറ്റികൾ), 295(എ) (ഏതെങ്കിലും മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയത്തിൽ നാശനഷ്ടം വരുത്തുകയോ മലിനമാക്കുകയോ ചെയ്യുക), 504 (സമാധാന ലംഘനം ഉത്തേജിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ബോധപൂർവമായ അവഹേളനം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ),ഐടി നിയമത്തിലെ വകുപ്പുകൾ. തുടങ്ങിയവയും ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.
ജിഗ്നേഷിന്റെ ട്വീറ്റ് പൊതു സമാധാനം തകർക്കാനുള്ള പ്രവണത ഉള്ളതാണെന്നും സമാധാനത്തിനും ആക്യത്തിനും എതിരാണെന്നും പരാതിക്കാരൻ വ്യക്തമാക്കി.
Comments