കീവ്; റഷ്യ ആക്രമണം കടുപ്പിച്ചതോടെ ഉപാധികളില്ലാതെ ചർച്ചയാകാമെന്ന് യുക്രെയ്ൻ. തുറമുഖ നഗരമായ മരിയൂപോളിൽ ഇനി അക്രമം നടത്തരുതെന്നും കുടുങ്ങിക്കിടക്കുന്ന പ്രദേശവാസികളേയും സൈനികരേയും ഒഴുപ്പിയ്‌ക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യുക്രെയ്ൻ റഷ്യയെ സമീപിച്ചു.
‘യാതൊരു ഉപാധികളുമില്ല. മരിയൂപോളിനെ രക്ഷിക്കാൻ ഏതറ്റം വരേയും ശ്രമിക്കും. റഷ്യ ആക്രമണം നിർത്തണം. ഒന്നിനു പകരം ഒന്ന് എന്ന തിരിച്ചടി ഇനി വേണ്ട. ധാരാളം കുട്ടികളും വൃദ്ധരും സാധാരണക്കാരും സൈനികരും ഒറ്റപ്പെട്ടിരിക്കുന്നു.’ സമാധാന ശ്രമങ്ങളുടെ മേൽനോട്ടം വഹിക്കുന്ന മിഖേലോ പോദോൽയാക് പറഞ്ഞു.
യുക്രെയ്‌നിൽ റഷ്യ ആക്രമണം ആരംഭിച്ച ശേഷം ഏറ്റവുമധികം നാശനഷ്ടമുണ്ടായിരി ക്കുന്നത് മരിയൂപോളിലാണ്. വിവിധ വ്യവസായ ശാലകൾ കേന്ദ്രീകരിച്ച് യുക്രെയ്ൻ സൈനികർ തമ്പടിച്ചതോടെ റഷ്യ കടലിൽ നിന്നും കനത്ത മിസൈൽ ആക്രമണം നടത്തുകയായിരുന്നു. പുറത്തിറങ്ങുന്ന വാഹനങ്ങളേയും ജനങ്ങളേയും റഷ്യ കൊന്നൊടുക്കുകയാണ്. ഇതുവരെ 20,000 പേർക്കടുത്ത് കൊല്ലപ്പെട്ടതായാണ് മിഖേലോ വ്യക്തമാക്കുന്നത്.
മരിയൂപോൾ മേഖലയിൽ റഷ്യയുടെ യുദ്ധകപ്പലിന് നേരെ യുക്രെയ്ൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് രണ്ടാഴ്ച മുന്നേ റഷ്യ മരിയൂപോൾ പിടിക്കാൻ ശ്രമിക്കുന്നത്.
Comments