കൊറോണ ഹിന്ദുക്കളെ മാത്രമാണ് ബാധിച്ചത്, മുസ്ലീങ്ങളിൽ ഒരു പ്രശ്‌നവും വരുത്തിയില്ല; ഹിന്ദുക്കളെ മാത്രം ബാധിക്കുന്ന വിപത്ത് ഇനിയും അള്ളാഹു പറഞ്ഞയയ്‌ക്കും; വിദ്വേഷ വീഡിയോയുമായി മുസ്ലീം വനിത

Published by
Janam Web Desk

ന്യൂഡൽഹി : ഡൽഹിയിലെ ജഹാംഗീർപുരിയിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചതിന് പിന്നാലെ ഭീഷണിയുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ. മുസ്ലീങ്ങളോടുള്ള പ്രതികാരമാണ് ഇതെന്നും ന്യൂനപക്ഷത്തെ ഇല്ലാതാക്കാനുളള നീക്കങ്ങളാണ് രാജ്യത്ത് നടത്തുന്നത് എന്നും മതമൗലികവാദികൾ ആരോപിക്കുന്നു. അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികൾ, റോഹിങ്ക്യൻ അഭയാർത്ഥികൾ ഉൾപ്പെടെ കുടിയേറി പാർക്കുന്ന കെട്ടിടങ്ങളാണ് സർക്കാർ പൊളിച്ചു കളഞ്ഞത്. ഇതിനെതിരെയാണ് ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തിയിരിക്കുന്നത്.

ഹിന്ദുക്കളെ ഇല്ലാതാക്കാൻ ഒരു മഹാമാരികൂടി വരുമെന്ന് പറയുന്ന മുസ്ലീം സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇനിയുമൊരു മഹാമാരി അല്ലാഹു ഭൂമിയിലേക്ക് അയയ്‌ക്കുമെന്നും, അത് ഹിന്ദുക്കളെ മാത്രം ബാധിക്കുമെന്നുമാണ് ഇവർ പറയുന്നത്. കൊറോണ ഹിന്ദുക്കളെ മാത്രമാണ് ബാധിച്ചത്. ഇത് മുസ്ലീങ്ങളിൽ ഒരു പ്രശ്‌നവും വരുത്തിയില്ല. ഇനിയും ഇത്തരത്തിൽ ഹിന്ദുക്കളെ മാത്രം ബാധിക്കുന്ന അസുഖങ്ങൾ വരുമെന്നും ഇവർ പറയുന്നുണ്ട്. ജഹാംഗീർപുരിയിൽ നിന്നെടുത്ത വീഡിയോ എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്.

നേരത്തെയും ഇത്തരം പ്രചാരണങ്ങളുമായി മുസ്ലീം നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ജഹാംഗീർപുരി വിഷയവുമായി ബന്ധപ്പെട്ട് ഇവർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഹനുമാൻ ജയന്തി ദിനത്തിൽ ഘോഷയാത്ര നടത്തിയ വിശ്വാസികൾക്ക് നേരെ മതമൗലികവാദികൾ കല്ലേറും ആക്രമണവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്തെ ബംഗ്ലാദേശികളുടെയും റോഹിങ്ക്യൻ കുടിയേറ്റക്കാരുടെയും അനധികൃത നിർമ്മാണങ്ങൾ സർക്കാർ പൊളിച്ചുകളഞ്ഞത്. എന്നാൽ കോടതി തൽസ്ഥിതി തുടരാൻ ഉത്തരവിട്ടതോടെ അധികൃതർ നടപടികൾ നിർത്തിവെയ്‌ക്കുകയായിരുന്നു.

Share
Leave a Comment