കീവ്: യുക്രെയ്‌നിൽ വരും ദിവസങ്ങളിൽ റഷ്യയുടെ വൻ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ്. യുക്രെയ്‌ന്റെ പ്രതിരോധ വകുപ്പ് മന്ത്രി ഒലേക്‌സി റസ്‌നികോവാണ് ശക്തമായ മുന്നറിയിപ്പു നൽകുന്നത്. യുക്രെയ്‌നിൽ വരും ദിവസങ്ങളിൽ റഷ്യ കനത്ത ആക്രമണം അഴിച്ചുവിടാനുള്ള സാദ്ധ്യതയാണുള്ളത്. എണ്ണ സംഭരണ ശാലകളും വൈദ്യുത നിലയങ്ങളും തകർത്ത് നാടിനെ ഇരുട്ടിലാക്കും. നിരപരാധികൾ വധിക്കപ്പെടും. ഇനിയും രാജ്യത്ത് കണ്ണീരും രക്തവും ഒഴുകുമെന്നാണ് ഒലേക്‌സി റസ്‌നികോവ് പറയുന്നത്.
റഷ്യ സർവ്വാധികം ശക്തിയോടെ സൈനികരെ യുക്രെയ്ൻ അതിർത്തികടത്തിക്കൊണ്ടി രിക്കുകയാണ്. അമേരിക്ക, ബ്രിട്ടൺ, കാനഡ, ജർമ്മനി എന്നീ രാജ്യങ്ങൾ യുക്രെയ്‌നിനായി ആയുധങ്ങളും വിമാനങ്ങളും നേരിട്ട് എത്തിച്ചതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. ഒരു മൂന്നാം ലോകമഹായുദ്ധത്തിനാണ് അമേരിക്കയും നാറ്റോയും ശ്രമിക്കുന്നതെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർഗീ ലാവ്‌റോവ് കഴിഞ്ഞയാഴ്ചയാണ് മുന്നറിയിപ്പ് നൽകിയത്.
ഇതിന് പിന്നാലെ ഇന്നലെ ഏത്ര ദൂരത്തിൽ ലക്ഷ്യം തകർക്കുന്ന ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത മിസൈലുകളും ആണവായുധങ്ങളും പ്രയോഗിക്കാൻ മടിക്കില്ലെന്ന് പുടിൻ നേരിട്ട് പറഞ്ഞതും മേഖലയെ ഭീതിജനകമായ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടി രിക്കുകയാണ്.
Comments