തിരുവനന്തപുരം: പിസി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. 153 എ 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. വിദ്വേഷ പ്രചാരണത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസ്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പി.സി ജോർജ്ജ് നടത്തിയ പരാമർശങ്ങളുടെ പേരിൽ നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ഫോർട്ട് അസി. കമ്മീഷ്ണറുടെ നേതൃത്വത്തിലാണ് നേരത്തെ പിസി ജോർജിനെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ടിപ്പു തികഞ്ഞ വർഗീയവാദിയാണെന്നും മുസ്ലീങ്ങൾ അല്ലാത്തവരെ കൊന്നൊടുക്കുകയായിരുന്നുവെന്നും ലൗ ജിഹാദ് കേരളത്തിൽ ഉണ്ടെന്നും ഉൾപ്പെടെയുളള യാഥാർത്ഥ്യങ്ങളാണ് പി.സി ജോർജ്ജ് തുറന്നടിച്ചത്.തന്റെ പ്രസ്താവനകളുടെ പേരിൽ ആരെങ്കിലും തൂക്കിക്കൊല്ലാൻ വിധിക്കുമോയെന്ന് നോക്കട്ടെയെന്നും പി.സി ജോർജ്ജ് വെല്ലുവിളിച്ചിരുന്നു.
അതേസമയം കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും അന്വേഷണത്തിന് സഹകരിക്കുമെന്നും പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് വ്യക്തമാക്കി. പോലീസിനെ പേടിക്കുന്ന ആളല്ല പിസി ജോർജെന്ന് ഷോൺ കൂട്ടിച്ചേർത്തു. പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിൽ ഹാജരാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Comments