' ബിഷപ്പ് നികൃഷ്ടജീവിയാണെന്ന പരാമർശം; ഹിന്ദുക്ഷേത്രങ്ങൾക്ക് പണം നൽകുന്നത് വ്യഭിചാര ശാലയ്ക്ക് കൊടുക്കുന്നതിനേക്കാൾ അധമമെന്ന വാദം'; പരാതി ഉയർന്നിട്ടും അഭിപ്രായ സ്വാതന്ത്ര്യങ്ങളുടെ പട്ടികയിൽപ്പെടുത്തിയ ആക്ഷേപങ്ങൾ എണ്ണിപ്പറഞ്ഞ് വത്സൻ തില്ലങ്കേരി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ ബിഷപ്പ് നികൃഷ്ടജീവിയാണെന്ന പരാമർശം; ഹിന്ദുക്ഷേത്രങ്ങൾക്ക് പണം നൽകുന്നത് വ്യഭിചാര ശാലയ്‌ക്ക് കൊടുക്കുന്നതിനേക്കാൾ അധമമെന്ന വാദം’; പരാതി ഉയർന്നിട്ടും അഭിപ്രായ സ്വാതന്ത്ര്യങ്ങളുടെ പട്ടികയിൽപ്പെടുത്തിയ ആക്ഷേപങ്ങൾ എണ്ണിപ്പറഞ്ഞ് വത്സൻ തില്ലങ്കേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2022, 03:01 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്റ്റാലിന്റെ പ്രേതം ബാധിച്ച പിണറായി സർക്കാർ ജനാധിപത്യ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ജനാധിപത്യ സമൂഹത്തിൽ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമുണ്ട്. വിരുദ്ധാഭിപ്രായമുള്ളവർക്ക് വിയോജിക്കാനുള്ള അവസരവുമുണ്ട്. എന്നാൽ ഇവിടെ ഒരു പൊതുപ്രവർത്തകന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ നാവരിഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തുവെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

ഇവിടെ പലതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളുണ്ടായിട്ടുണ്ട്. ഭരണകൂടത്തെ നയിക്കുന്നവരുൾപ്പെടെ ഇത്തരം അഭിപ്രായങ്ങൾ വ്യക്തമാക്കിയതാണ് ചരിത്രം. കേരളം 20 കൊല്ലത്തിനുള്ളിൽ ഒരു ഇസ്ലാമിക നാടാകുമെന്നും മുസ്ലീം ചെറുപ്പക്കാർ ഹിന്ദു പെൺകുട്ടികളെ മതം മാറ്റുന്നുണ്ടെന്നും മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ഒരു പ്രസ്താവന നടത്തിയിരുന്നു. സമൂഹത്തിൽ നടക്കുന്ന തെറ്റായ പ്രവണതയെ ഉത്തരവാദിത്തപ്പെട്ട ചുമതലയിലിരിക്കുന്നയാൾ ചൂണ്ടിക്കാണിച്ചു എന്ന നിലയ്‌ക്ക് മാത്രമാണ് എല്ലാവരും അതിനെ കണക്കാക്കിയത്.

സംഘടിത ശക്തിയുടെ പേരിൽ ന്യൂനപക്ഷ വർഗീയത നടത്തുന്ന വിലപേശലിനെക്കുറിച്ചും ഭൂരിപക്ഷ സമുദായം നേരിടുന്ന അവഗണനയെക്കുറിച്ചും കേരള മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി തുറന്നു പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഹിന്ദുവായ മറ്റൊരാൾ ക്രിസ്ത്യാനികളുടെ ആദരണീയനായ ബിഷപ്പിനെ നികൃഷ്ഠജീവിയെന്ന് പരസ്യമായി ആക്ഷേപിച്ചിട്ടുണ്ട്.

മതപ്രഭാഷണങ്ങൾ നടത്തുന്നതിനിടെ മതത്തിന്റെ ദിവ്യതയെ ഉയർത്തിക്കാണിക്കുന്നതിന് പുറമേ, ഇതരമതങ്ങളെ ആക്ഷേപിക്കുന്ന പ്രസംഗങ്ങളും ഉണ്ടാകാറുണ്ട്. പ്രമുഖനായ മുസ്ലീം പണ്ഡിതൻ യേശുക്രിസ്തു പിഴച്ചുപെറ്റതാണെന്ന് പറഞ്ഞതിൽ കേസ് നൽകിയിട്ട്് ഇതുവരെ ഒരു അന്വേഷണോ അറസ്‌റ്റോ ഉണ്ടായിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യമായാണ് അതിനെ മാദ്ധ്യമങ്ങളും വിലയിരുത്തിയത്.

ഹിന്ദു ക്ഷേത്രങ്ങൾക്ക് മുസ്ലീം വിശ്വാസികൾ പണം കൊടുക്കുന്നത് വ്യഭിചാര ശാലയ്‌ക്ക് പണം നൽകുന്നതിനേക്കാൾ അധമമാണെന്ന് മുജാഹിദ് ബാലുശേരി എന്ന മുസ്ലീം പണ്ഡിതൻ പറഞ്ഞിട്ടുണ്ട്. പരാതി ഉയർന്നിട്ടും നടപടിയുണ്ടായിട്ടില്ല. ക്രിസ്തുമതത്തെയും ഹിന്ദുമതത്തെയും ആക്ഷേപിച്ച് പ്രസംഗിച്ച് കേരളം മുഴുവൻ നടന്നയാളാണ് എം.എം അക്ബർ. ഇവർക്കെതിരെയൊന്നും നടപടി എടുത്തിട്ടില്ല. അവർക്കെല്ലാം അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച് നൽകിയെങ്കിൽ പി.സി ജോർജ്ജിന്റെ കാര്യത്തിൽ കാണിച്ചത് ഇരട്ട നീതിയാണെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. നടപടി എടുക്കുന്നുണ്ടെങ്കിൽ എല്ലാവരുടേയും പേരിൽ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: pc georgevalsan thillankeri
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies